← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 5🍃

Page 3 of 3 · 170 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ബ്രേക്ക്ഫാസ്റ്റിനായി എല്ലാവരും കൂടി ഇരിക്കുമ്പോൾ വീട് വീണ്ടും സാധാരണ കുടുംബത്തിന്റെ ശബ്ദങ്ങളാൽ നിറഞ്ഞിരുന്നു. ജിനി ഫോൺ നോക്കിക്കൊണ്ട് എന്തോ പറഞ്ഞ് ചിരിക്കുന്നു. ജോസഫ് ഇന്നത്തെ തോട്ടത്തിലെ കാര്യങ്ങൾ സംസാരിക്കുന്നു. അന്നാമ്മ എല്ലാവരുടെയും പ്ലേറ്റിലേക്കും ദോശയും മുട്ടക്കറിയും വച്ച് കൊടുക്കുന്നു.

 

ഫിലിപ്പ് സാറയുടെ എതിർവശത്തായിരുന്നു ഇരുന്നത്.

 

സാറ പ്ലേറ്റിലേക്കു നോക്കിക്കൊണ്ടിരുന്നു. പക്ഷേ ഇടയ്ക്കിടെ അവളുടെ കണ്ണുകൾ പതുക്കെ ഉയർന്ന് അവനെ ശ്രെദ്ധിക്കും. അവൻ അതേ നിമിഷം തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെങ്കിൽ അവൾ ഉടൻ താഴേക്ക് നോക്കും.

 

പക്ഷേ ആ ചെറു നോട്ടങ്ങളിൽ പോലും ഇപ്പോൾ പഴയ അകലം ഇല്ലായിരുന്നു. അത് മറ്റൊന്നായിരുന്നു.

സ്വന്തമായി മാത്രം അറിയാവുന്ന

ഒരു രഹസ്യത്തിലൂടെ അടുത്തവരായവരുടെ നിശ്ശബ്ദത.

 

“ഫിലിപ്പേ,”

ജോസഫ് വിളിച്ചു.

 

“ഇന്ന് ഉച്ചയ്ക്ക് മുകളിലെ സ്റ്റോർറൂം ഒന്ന് ക്ലിയർ ആക്കണം. പഴയ സാധനങ്ങൾ കുന്നുക്കൂടി കിടക്കുന്നുണ്ട്.”

 

“ശരി ചേട്ടാ,”

ഫിലിപ്പ് പറഞ്ഞു.

 

“സാറേ, നീയും ഒന്ന് നോക്കിക്കോ. പഴയ ബോക്‌സുകളിൽ നിന്റെ അമ്മയുടെ ചില കാര്യങ്ങൾ ഉണ്ടാകാം.”

 

“ശരി അപ്പച്ചാ,”

സാറ മറുപടി കൊടുത്തു.

 

ആ മറുപടി കേട്ട നിമിഷം ഫിലിപ്പും സാറയും ഒരു നിമിഷം തമ്മിൽ നോക്കി.

രണ്ടുപേരും ഒരു വാക്കുമില്ലാതെ തന്നെ ഇരുവരുടെയും ഹൃദയം

ഒരേ സമയം ഒന്ന് പതറി.

 

ജിനി അത് ഒന്നും അറിയാതെ ചോദിച്ചു,

 

“സ്റ്റോർറൂം തുറക്കാൻ പോകുവാന്നോ? അവിടെ ഭൂതം ഉണ്ടെന്നല്ലേ പറഞ്ഞത്.”

“നീ ഇവിടെ ഉള്ളപ്പോൾ ഡ്യൂപ്ലിക്കേറ്റ് ഭൂതത്തെ എന്തിന് പേടിക്കണം,”

സാറ ഉടൻ പറഞ്ഞു.

 

അവിടെ പിന്നെ കൂട്ടച്ചിരിയായി.

 

 

ഉച്ചയോടെ വീട് അല്പം ശാന്തമായി.

അന്നാമ്മ അടുക്കളയിൽ.

ജിനി മുറിയിൽ.

ജോസഫ് പുറത്തേക്ക് പോയിരുന്നു.

 

മുകളിലെ നിലയിലെ നടപ്പുരയിൽ മഴ ശേഷം വെളിച്ചം പതിഞ്ഞ് മൃദുവായി കിടന്നു.

 

സ്റ്റോർറൂമിന്റെ വാതിൽ പഴയതായിരുന്നു.

 

കട്ടിയുള്ള മരവാതിൽ. തുറക്കുമ്പോൾ അല്പം കര് കര് ശബ്ദം.

 

സാറ ആദ്യം എത്തി.

 

അവൾ വാതിൽ തുറന്ന് അകത്തേക്ക് നോക്കി.

 

പഴയ ഇരുമ്പ് പെട്ടികൾ, കാർഡ്ബോർഡ് ബോക്‌സുകൾ,

മരംകൊണ്ടുള്ള ഒരു തകർന്ന കസേര,

മുകളിലെ ചെറിയ ജാലകത്തിലൂടെ അകത്തേക്ക് പതിക്കുന്ന പൊടിയേറിയ വെളിച്ചരശ്മി.

 

അവൾ അകത്ത് കയറിയതിനു പിന്നാലെ ഫിലിപ്പും എത്തി.

 

“ഇത്രയും സാധനങ്ങളോ..”

അവൻ പറഞ്ഞു.

 

“ഈ വീട്ടിലെ പഴയ സാധനങ്ങളൊന്നും കളയാറില്ല,”

സാറ ചിരിച്ചുകൊണ്ട് പറഞ്ഞു.

 

“ഓർമ്മകൾക്കും ഇവിടെ സ്റ്റോറേജ് ഉണ്ട്.”

 

ഫിലിപ്പ് അവളെ നോക്കി.

“അത് നല്ലതാണ്.”

 

സാറ ചെറുതായി അവനെ നോക്കി.

“നിനക്ക് പഴയ കാര്യങ്ങൾ ഇഷ്ടമാണല്ലേ?”

 

“അതെ”

 

അവൻ തലകുനിച്ചു.

“പഴയ കാര്യങ്ങളിൽ... സത്യങ്ങൾ കൂടുതലായിരിക്കും.”

ആ മറുപടി കേട്ടപ്പോൾ

സാറയുടെ കണ്ണുകൾ ഒരു നിമിഷം അവനിൽ നിൽക്കുകയായിരുന്നു.

 

 

ഇവൻ ചിലപ്പോൾ ഇങ്ങനെ ഹൃദയത്തിൽ നേരെ പതിക്കുന്ന കാര്യങ്ങൾ എന്തിനാ ഇത്ര സാധാരണ പോലെ പറഞ്ഞുകളയുന്നത്...

അവൾ മനസ്സിൽ വിചാരിച്ചു.

 

അവർ രണ്ടുപേരും ചേർന്ന് ബോക്‌സുകൾ തുറക്കാൻ തുടങ്ങി. പഴയ ഫോട്ടോ ആൽബങ്ങൾ. അന്നാമ്മയുടെ യൗവനകാല ചിത്രങ്ങൾ. ജോസഫിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ.

ചെറുപ്പത്തിലെ സാറയും ജിനിയും.

 

“ഇത് നോക്ക്…”

സാറ ഒരു പഴയ ഫോട്ടോ എടുത്തു.

മണ്ണിൽ ഇരുന്ന് തലക്ക് കൈ വെച്ച് കരയുന്ന മൂന്നോ നാലോ വയസ്സുള്ള കുഞ്ഞ്.

 

ഫിലിപ്പ് ചിത്രം കണ്ടതും ചിരി അടക്കാനായില്ല.

 

“ഇത് നീയോ?”

 

“അതെ!”

സാറ നാണത്തോടെ പറഞ്ഞു.

 

“ചിരിക്കണ്ട.”

 

“എങ്ങനെ ചിരിക്കാതിരിക്കും?”

അവൻ പറഞ്ഞു.

 

“ഇവിടം തൊട്ടേ കുസൃതി തുടങ്ങിയതത് കാണാം.”

 

സാറ ചുണ്ടു ചുളിച്ചു.

“നീ ഒന്ന് കൂടെ ചിരിച്ചാൽ ഈ ഫോട്ടോ ഞാൻ കത്തിക്കും.”

 

“അയ്യോ വേണ്ട"

അവൻ ഉടൻ പറഞ്ഞു.

 

“ഇത് ഇവിടെ ആയതുകൊണ്ട് സേഫ് ആയി.”

“ഇത് എന്റെ കയ്യിലായിരുന്നെങ്കിൽ സേഫ് ആവില്ലായിരുന്നു,”

സാറ പറഞ്ഞു.

 

ഫിലിപ്പ് വീണ്ടും ചിരിച്ചു.

ആ ചിരി കണ്ടപ്പോൾ സാറയും അറിയാതെ ചിരിച്ചു.

 

പഴയ സ്റ്റോർറൂമിന്റെ പൊടിയേറിയ വെളിച്ചത്തിനുള്ളിൽ ആ ചെറിയ ചിരികൾ പോലും വളരെ ജീവനുള്ളതുപോലെ തോന്നി.

 

ഒരു ചെറിയ നിമിഷം മുകളിലെ ഷെൽഫിൽ ഉണ്ടായിരുന്ന ഒരു ബോക്സ് എടുക്കാൻ സാറ കാൽവിരലുകളിൽ ഉയർന്നു.

“കിട്ടുന്നില്ല…”

അവൾ പറഞ്ഞു.

 

“ഞാൻ എടുക്കാം,”

ഫിലിപ്പ് അടുത്തേക്ക് വന്നു.

 

അവൻ അവളുടെ പിന്നിലൂടെ കൈ നീട്ടി

മുകളിലെ ബോക്സ് പിടിക്കാൻ ശ്രമിച്ചു.

 

ആ നിമിഷം അവർക്കിടയിലെ ദൂരം

വളരെ കുറഞ്ഞു.

 

സാറയുടെ പുറകിലൂടെ അവന്റെ ശ്വാസത്തിന്റെ ചൂട് അല്പം തട്ടിയപോലെ തോന്നി. അവൾ അനങ്ങാതെ നിന്നു.

ഫിലിപ്പിന് മുകളിലെ ബോക്സ് കിട്ടിയെങ്കിലും അവൻ ഉടൻ പിന്നോട്ടില്ല. കാരണം അവളുടെ കഴുത്തിന്റെ ഭാഗത്ത് നിന്ന് വീണ്ടും ആ പരിചിതമായ മൃദുവായ വാനില മണം.

 

അവൻ അറിയാതെ കണ്ണുകൾ അടയ്ക്കാതെ തന്നെ ഒരു നിമിഷം ആ മണം ശ്വസിച്ചു. സാറയുടെ ഹൃദയം ഒന്ന് വേഗമായി.

 

“കിട്ടിയോ?”

അവൾ വളരെ താഴ്ന്ന ശബ്ദത്തിൽ ചോദിച്ചു.

“മ്മ്

കിട്ടി”

അവൻ അതേ താഴ്ന്ന ശബ്ദത്തിൽ പറഞ്ഞു. പക്ഷേ അവൻ ബോക്സ് താഴെയിറക്കിയ ശേഷം പോലും

രണ്ടുപേരും ഉടൻ മാറിയില്ല.

 

സാറ പതുക്കെ തിരിഞ്ഞു.

ഇപ്പോൾ അവർ വളരെ അടുത്തായിരുന്നു.

 

വളരെ അടുത്ത്.

 

അവളുടെ കണ്ണുകൾ ആദ്യം അവന്റെ ഷർട്ടിലേക്കും, പിന്നെ കഴുത്തിലേക്കും, പിന്നെ പതുക്കെ

അവന്റെ കണ്ണുകളിലേക്കും ഉയർന്നു.

 

ഫിലിപ്പിന്റെ ഹൃദയം വീണ്ടും ശക്തിയായി മിടിച്ചു. ആരും ഒന്നും പറഞ്ഞില്ല.

 

പക്ഷേ

 

ആ മൗനത്തിൽ ഇപ്പോൾ

ഒരുതരം വിറയലുണ്ടായിരുന്നു.

“ഇന്നലെ രാത്രി..”

സാറ വളരെ പതുക്കെ തുടങ്ങി.

 

ഫിലിപ്പ് ശ്രദ്ധയോടെ അവളെ നോക്കി.

“ഇന്നലെ രാത്രി?”

 

“ഞാൻ പറഞ്ഞത്.. "

അവൾ വാക്ക് നിർത്തി.

 

“ഫസ്റ്റ് ലവ്...ആ കാര്യം”

ഫിലിപ്പിന്റെ ശ്വാസം പതുക്കെ ആഴമായി.

 

“അതെ?”

 

സാറ കുറച്ചു നിമിഷം അവന്റെ കണ്ണുകളിൽ നോക്കി നിന്നു. പിന്നെ വളരെ പതുക്കെ ചോദിച്ചു.

“നീ പേടിച്ചോ?”

 

ആ ചോദ്യം കേട്ടപ്പോൾ ഫിലിപ്പ് ചെറുതായി ചിരിച്ചു. പക്ഷേ ആ ചിരിയിൽ ലജ്ജയും സത്യവും ഉണ്ടായിരുന്നു.

 

“പേടിയുണ്ടായിരുന്നു”

അവൻ പറഞ്ഞു.

 

സാറയുടെ ചോദിച്ചു.

“എന്തിന്?”

 

ഫിലിപ്പ് മറുപടി പറയുന്നതിന് മുൻപ്

ഒരു ചെറിയ ശ്വാസം വിട്ടു.

“കാരണം.. "

അവൻ പതുക്കെ പറഞ്ഞു,

 

“ഇത് എനിക്ക് പുതിയ സംഗതിയായതുകൊണ്ട്.”

 

അവൻ കണ്ണ് മാറ്റിയില്ല.

 

“ആരും എന്നെ ഇങ്ങനെ നോക്കിയിട്ടില്ല.

ആരും ഇങ്ങനെ എന്റെ...മനസ്സിലേക്ക് വന്നിട്ടില്ല.” ആ വാക്കുകൾ കേട്ടപ്പോൾ

സാറയുടെ മുഖം മുഴുവൻ സന്തോഷത്താൽ പൂത്തുലഞ്ഞു.

 

അവൾ ഒന്നും പറഞ്ഞില്ല.

 

പക്ഷേ അവളുടെ കണ്ണുകളിൽ

വളരെ വ്യക്തമായൊരു സ്നേഹം തെളിഞ്ഞു.

 

“എനിക്കും പുതിയ അനുഭവമാണ്. "

അവൾ പറഞ്ഞു.

 

“പക്ഷേ"

 

ഒരു ചെറു പുഞ്ചിരിയോടെ അവൾ കൂട്ടിച്ചേർത്തു,

“നിന്നെ കുറിച്ച് പേടി തോന്നുന്നില്ല.”

ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ആ വാക്കുകൾ മഴ പോലെ പതുക്കെ വീണു.

 

വാതിലിന് പുറത്തുള്ള ശബ്ദം

അവരുടെ നിശ്ശബ്ദത കൂടുതൽ ആഴത്തിലേക്ക് പോകുന്നതിന് മുമ്പ്

പുറത്ത് നിന്ന് ജിനിയുടെ ശബ്ദം കേട്ടു.

 

“സാറാ"!

നിങ്ങൾ എന്താ ഇത്രയും നേരം അവിടെ?”

 

രണ്ടുപേരും ഒരേ നിമിഷം അല്പം പിന്നോട്ടായി.

 

സാറ ഉടൻ സാധാരണ ശബ്ദത്തിൽ പറഞ്ഞു,

“പഴയ ബോക്‌സുകൾ നോക്കുന്നു!”

“ഭൂതത്തെ കണ്ടാൽ എന്നെ വിളിക്കണ്ട!”

ജിനി പറഞ്ഞു.

 

ഫിലിപ്പിന് ചിരി വന്നു.

സാറക്കും ചിരി അടക്കാനായില്ല.

 

അവരുടെ ഇടയിലെ ആ ഗൗരവം

ഒരുനിമിഷം കൊണ്ട് ലഘുവായി.

 

പക്ഷേ

 

ആ നിമിഷം പൂർണ്ണമായി നഷ്ടമായില്ല. അത് അവരുടെ ഇടയിൽ ഇനിയും ജീവനോടെ തന്നെ നിന്നു.

അവസാന നിമിഷം സ്റ്റോർറൂമിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് സാറ ഒരു പഴയ ചെറു മെറ്റൽ ബോക്സ് തുറന്നു.

അതിനുള്ളിൽ ചില പഴയ കത്തുകളും, ഒരു ചെറു വെള്ളി കുരിശുമുണ്ടായിരുന്നു.

 

“ഇത് അമ്മമ്മയുടേതാണ്..."

അവൾ പതുക്കെ പറഞ്ഞു.

 

ഫിലിപ്പ് ആ ചെറിയ കുരിശ് നോക്കി.

“വളരെ സുന്ദരമാണ്,”

അവൻ പറഞ്ഞു.

 

സാറ അതു വിരലുകളിൽ തിരിച്ചു നോക്കി.

 

പിന്നെ കുറച്ചു നിമിഷം ചിന്തിച്ച ശേഷം

അത് അവന്റെ കൈയിൽ വെച്ചു.

 

ഫിലിപ്പ് അമ്പരന്നു.

“ഇത് എനിക്ക്?”

 

“താൽക്കാലികമായി മാത്രം,”

അവൾ പറഞ്ഞു.

 

“കാണാതാകാതെ സൂക്ഷിക്കണം.”

 

“എന്തിനാ എന്നെ ഏൽപ്പിക്കുന്നത്?”

 

സാറ അവനെ നോക്കി.

വളരെ മൃദുവായി ചിരിച്ചു.

 

“കാരണം.."

 

അവൾ പറഞ്ഞു,

“നീ സൂക്ഷിച്ചാൽ അതൊന്നും നഷ്ടപ്പെടില്ലെന്ന് തോന്നുന്നു.”

ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പ് അവളെ മാത്രം നോക്കി നിന്നു.

 

അവൻ ആ ചെറിയ വെള്ളി ക്രൂശ് കൈയിൽ മുറുക്കിപ്പിടിച്ചു.

 

പക്ഷേ അവൻ അറിഞ്ഞിരുന്നു അത് ഒരു ചെറിയ പഴയ വസ്തു മാത്രമല്ല.

അവൾ അറിയാതെ തന്നെ അവന്റെ കൈയിൽ വെച്ചത് വിശ്വാസം ആയിരുന്നു എന്നത്.

 

അന്ന് ഉച്ച കഴിഞ്ഞ്

വീട് വീണ്ടും പതിവ് ജീവിതത്തിലേക്ക് തിരിഞ്ഞുപോയി.

പക്ഷേ മുകളിലെ പൊടിയേറിയ സ്റ്റോർറൂമിൽ, പഴയ ഫോട്ടോകളുടെ ഇടയിൽ, മൃദുവായ വാനിലയുടെ മണത്തിനിടയിൽ, ഒരു പുതിയ പ്രണയം ഇനി വെറും നോട്ടങ്ങളിൽ മാത്രം ഒതുങ്ങാതെ വിശ്വാസത്തിലേക്കും അടുപ്പത്തിലേക്കും ആദ്യമായി പതുക്കെ കയറിത്തുടങ്ങിയിരുന്നു.

 

 

 

 

 

 

 

 

 

 

തുടരും.........

 

 

 

 

 

 

 

അഭിപ്രായങ്ങൾ ലൈക്കിലും കമന്റ്റിലും പ്രധീക്ഷിക്കുന്നു.

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 6🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter