ദൂരങ്ങളിലേക്ക് 5🍃
Doorangalilekku Part 5 | Author : Pattam

കുരുമുളക് തോട്ടത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ മഴ പൂർണ്ണമായി മാറിയിരുന്നില്ല. ചെറിയ തുള്ളികൾ ഇനിയും ഇലകളിൽ നിന്ന് പതുക്കെ വീഴുന്നുണ്ടായിരുന്നു.
മണ്ണിന്റെ നനവുള്ള മണം കാറ്റിൽ നിറഞ്ഞിരുന്നു. ജോസഫും അന്നാമ്മയും മുന്നിൽ നടന്നു. ജിനി എന്തോ പറഞ്ഞ് ചിരിച്ചുകൊണ്ട് അവർക്കൊപ്പം നടന്നു.
അവർക്കെല്ലാം പിന്നിലായി സാറയും ഫിലിപ്പും പതുക്കെ നടന്നു. അവരുടെ ഇടയിൽ അധികം വാക്കുകൾ ഇല്ലായിരുന്നു. പക്ഷേ മൗനം പഴയതല്ലായിരുന്നു.
ഓരോ രണ്ടോ മൂന്നോ ചുവടുകൾക്ക് ശേഷം
അറിയാതെ ഒരാളുടെ കണ്ണുകൾ മറ്റെയാളെ തേടും.
കണ്ണുകൾ തമ്മിൽ ഉടക്കുമ്പോൾ ഇരുവരും ഉടനെ നോട്ടം മാറ്റും.
പക്ഷേ ആ നിമിഷം രണ്ടുപേരുടെയും ഉള്ളിൽ മഴക്കാൾ കൂടുതൽ നനവ് പടർത്തും. സാറയുടെ ബ്ലാക്ക് ലൂസ് പിൻടക്ക് മിഡി മഴയിൽ അല്പം നനഞ്ഞതുകൊണ്ട് അവളുടെ ശരീരത്തോട് മൃദുവായി ചേർന്നുനിന്നു.
അതിലൂടെ അവളുടെ ചന്തിയുടെ വടിവുകൾ നിഴലിക്കാൻ തുടങ്ങി.
നടക്കുമ്പോൾ നനഞ്ഞ തുണിയുടെ അറ്റം കാൽമുട്ടിനരികിൽ പതുക്കെ തഴുകി നീങ്ങുന്ന കാഴ്ച ഫിലിപ്പിന്റെ കണ്ണിൽ പലതവണ പതിഞ്ഞു.
അവൻ നോക്കരുതെന്ന് മനസ്സിൽ പറഞ്ഞു. പക്ഷേ വീണ്ടും നോക്കും. വീണ്ടും കണ്ണ് മാറ്റും.
വീണ്ടും അവളിലേക്കുതന്നെ തിരിച്ചു പോകും. സാറക്കും അത് അറിയാമായിരുന്നു. അവൻ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണെന്ന്
അവൾക്ക് മനസ്സിലാകുന്ന ഓരോ നിമിഷവും അവളുടെ ഉള്ളിൽ ഒരു വിചിത്രമായ അനുഭൂതി പടർന്നു.
പക്ഷേ..
ഒരു പെൺകുട്ടിയുടെ ഹൃദയം
ആദ്യമായി ഒരാളുടെ നോട്ടത്തിൽ പതുക്കെ ഉരുകുമ്പോൾ ഉണ്ടാകുന്ന
ആ ചൂട് ഉണ്ടായിരുന്നു.
വീട്ടുമുറ്റത്ത് എത്തിയപ്പോൾ ജിനി ആദ്യം തന്നെ വരാന്തയിലേക്ക് ഓടി കയറി.
ജോസഫ് തോട്ടത്തിൽ നിന്ന് കൊണ്ടുവന്ന കുരുമുളകിന്റെ കുറച്ചു കെട്ടുകൾ വരാന്തയുടെ സൈഡിലേക്ക് വെച്ചു.
അന്നാമ്മ കിച്ചണിലേക്ക് നടന്നു.
വീട്ടിലെ ശബ്ദങ്ങൾ പതുക്കെ സാധാരണയായി തിരിച്ചു വന്നു.
പക്ഷേ ഫിലിപ്പിന്റെ ഉള്ളിൽ ഒന്നും സാധാരണമായിരുന്നില്ല.
അവൻ വരാന്തയുടെ അരികിൽ നിന്നു.
അവന്റെ ഉള്ളിൽ അപ്പോഴും ആ ശെഡ്ഢിന്റെ ചെറിയ ഇരുട്ടും,
മഴത്തുള്ളികളുടെ ശബ്ദവും,
സാറയുടെ അടുത്തുനിന്ന നിശ്ശബ്ദതയും ജീവിച്ചുകൊണ്ടിരുന്നു.
അവൻ തല ഉയർത്തിയപ്പോൾ
സാറ കോണിപ്പടി കയറിക്കൊണ്ടിരിക്കുകയായിരുന്നു.
അവളുടെ മുറിയിലേക്ക് പോകുന്ന
പുറത്തെ പഴയ കോൺക്രീറ്റ് കോണിപ്പടി. കാലം പഴകിയ ചാരനിറമുള്ള പടികൾ. ഇടയ്ക്കിടയ്ക്ക് ചെറു പച്ചപ്പൂപ്പൽ പിടിച്ച അരികുകൾ.
ആ കോണിപ്പടിക്ക് ഒരു പഴയ വീടിന്റെ പ്രത്യേക ഭംഗിയുണ്ടായിരുന്നു.
സാറ ഓരോ പടി കയറുമ്പോഴും
അവളുടെ നനഞ്ഞ മുടിയുടെ അറ്റങ്ങളിൽ നിന്ന് ചെറിയ തുള്ളികൾ പിന്നിലേക്ക് വീണു.
ഫിലിപ്പ് അവളെ നോക്കി നിന്നു. അവൾ പടികളുടെ മധ്യത്തിൽ എത്തിയപ്പോൾ എന്തോ തോന്നിയപോലെ പെട്ടെന്ന് തിരിഞ്ഞു നോക്കി.
താഴെ നിന്ന് അവനെ നോക്കി നിൽക്കുന്ന ഫിലിപ്പിന്റെ കണ്ണുകളിലേക്ക് അവളുടെ കണ്ണുകൾ നേരെ ചെന്നെത്തി.
രണ്ടുപേരും ഒരു നിമിഷം ഒന്നും ചെയ്തില്ല. മഴയുടെ ശബ്ദം മാത്രം. അവളുടെ ചുണ്ടിന്റെ വക്കിൽ വളരെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
പക്ഷേ അതിൽ ആ ശെഡ്ഢിന്റെ ഓർമ്മയും, അവന്റെ നോട്ടത്തെക്കുറിച്ചുള്ള അവളുടെ ബോധ്യവും, അതിലുപരി...അവനെ കണ്ടതിലെ ഒരു സ്വകാര്യ സന്തോഷവും ഉണ്ടായിരുന്നു.
ഫിലിപ്പിന്റെ നെഞ്ചിനുള്ളിൽ ഹൃദയം പെട്ടെന്ന് ശക്തിയായി മിടിച്ചു.
അവൻ ഒന്നും പറയാതെ ചെറുതായി തല താഴ്ത്തി. സാറ പിന്നെ മുകളിലേക്ക് തിരിഞ്ഞ് നടന്നു.
പക്ഷേ അവൾ കോണിപ്പടിന്റെ അവസാന പടിയിലേക്ക് എത്തുന്നതുവരെ ഫിലിപ്പിന്റെ കണ്ണുകൾ അവളിൽ നിന്നു മാറിയില്ല.
ആ രാത്രി വീട്ടിൽ എല്ലാവരും തങ്ങളുടേതായ മുറികളിലേക്ക് പിരിഞ്ഞതിന് ശേഷം ഫിലിപ്പ് ഔട്ട് ഹൗസിലേക്കു നടന്നു.
മുറിയിലേക്ക് കയറുമ്പോൾ പുറത്തെ മണ്ണിന്റെ നനവും, ഇലകളുടെ മണം, മഴയുടെ ശബ്ദം,,ഇനിയും കൂടെയുണ്ടായിരുന്നു. അവൻ വാതിൽ അടച്ചു.
നനഞ്ഞ കള്ളിത്തുണിയും ഷർട്ടും മാറ്റി കട്ടിലിന്റെ അരികിൽ വെച്ചു.
തണുത്ത വെള്ളത്തിൽ മുഖം കഴുകി.
പക്ഷേ അവന്റെ മുഖത്ത് പതിഞ്ഞിരുന്ന ചൂട് വെള്ളം കൊണ്ടു പോലും തണുത്തില്ലായിരുന്നു.
അവൻ കട്ടിലിന്റെ അരികിൽ ഇരുന്നു.
കൈകൾ മുട്ടിന് മുകളിൽ ചേർത്തു.
മനസ്സ് ശാന്തമാക്കാൻ ശ്രമിച്ചു. പക്ഷേ മനസ്സ് ശാന്തമായില്ല.
അവൻ കണ്ണുകൾ അടച്ചതും ആദ്യമായി വന്നത് മഴയുടെ ശബ്ദമല്ല.
സാറയുടെ മുഖം, അവളുടെ വിടർന്ന കണ്ണുകൾ, മഴയിൽ നനഞ്ഞ മുടി, ഇളം ചുവന്ന നിറമുള്ള ആ ചുണ്ടുകൾ. അവൾ കോണിപ്പടിയിൽ നിന്ന് തിരിഞ്ഞുനോക്കിയ നിമിഷം. അവളുടെ പുഞ്ചിരി. അവൻ കണ്ണുകൾ വീണ്ടും തുറന്നു. സ്വയം ഒന്ന് ചിരിച്ചു.
“എന്താ ഇത്... "
അവൻ മനസ്സിൽ മാത്രം ചോദിച്ചു.
ഒരു വീട്ടിൽ വന്നിട്ട് രണ്ടു ദിവസമാകുന്നതിന് മുമ്പേ ആ വീട്ടിലെ ഒരാളുടെ സാന്നിധ്യം ഇത്രയും ഉള്ളിലേക്ക് ഇറങ്ങുമെന്നു അവൻ ഒരിക്കലും കരുതിയിരുന്നില്ല.
അവൻ പതുക്കെ എഴുന്നേറ്റ് ജനലരികിലേക്ക് നടന്നു. പുറത്ത് മഴ ചെറുതായി വീണ്ടും തുടങ്ങി. വീടിന്റെ മുകളിലെ സൈഡിൽ സാറയുടെ മുറിയിലെ ജനലിൽ വെളിച്ചം ഉണ്ടായിരുന്നു.
അത് കണ്ട നിമിഷം അവന്റെ കണ്ണുകൾ അവിടെ നിശ്ചലമായി.
അവൾ ഉറങ്ങിയിട്ടില്ല.
ആ ചെറിയ ബോധ്യം പോലും അവന്റെ ഹൃദയത്തിൽ പറയാനാകാത്തൊരു ചൂടായി പടർന്നു.
ജനലിന്റെ തിരശ്ശീല അല്പം നീങ്ങി. ഒരു നിമിഷം കഴിഞ്ഞ്
സാറ ജനലരികിൽ പ്രത്യക്ഷപ്പെട്ടു.
കുളിച്ച ശേഷം ധരിച്ച വെളുത്ത, സിമ്പിൾ നൈറ്റ് ഡ്രസ്സ്. മുടി ഇനിയും അല്പം നനവോടെ. ഒരു ടവൽ കൊണ്ട് അവൾ പതുക്കെ മുടിയുടെ അറ്റങ്ങൾ ഞെരിച്ച് ഉണക്കുകയായിരുന്നു..
ഫിലിപ്പ് പക്ഷേ അവിടുന്ന് മാറിയില്ല.
അവൻ ദൂരത്ത് നിന്നു മാത്രം നോക്കി.
അവൾ മുടി പിന്നിലേക്ക് ഒന്ന് മാറ്റി
മുഖത്തിന്റെ വശത്തേക്ക് വീണ ചെറിയ നനവുള്ള മുടിയിഴകൾ
ചെവിക്കു പിന്നിലേക്ക് ഒതുക്കി.
ആ ചെറിയ ചലനം പോലും ഫിലിപ്പിന്റെ ഉള്ളിൽ അസാധാരണമായി പതിഞ്ഞു. അവൾ പിന്നെ ജനലിനരികിൽ നിന്നു മഴയിലേക്കു കുറച്ചുനേരം നോക്കി.
അവൾക്ക് താഴെ ഔട്ട് ഹൗസിന്റെ ഭാഗംകാണാമായിരുന്നു. അവളുടെ കണ്ണുകൾ പതുക്കെ താഴേക്ക് വന്നു.
നേരെ ഫിലിപ്പിന്റെ ജനലിലേക്ക്.
വീണ്ടും. ആ രാത്രി രണ്ടാം തവണ.
അവരുടെ കണ്ണുകൾ തമ്മിൽ ഉടക്കി.
ഈ തവണ ഒരാളും ഉടനെ നോട്ടം മാറ്റിയില്ല. രണ്ടുപേരും ദൂരത്ത് നിന്നു സാന്നിധ്യം അനുഭവിച്ചു.
ആ മൗനത്തിൽ വളരെ ചെറിയ, പക്ഷേ വളരെ സത്യമായ ഒരു ബന്ധം രൂപപ്പെടുകയായിരുന്നു.
സാറയുടെ കണ്ണുകളിൽ ചെറുതായി നാണം തെളിഞ്ഞു. പക്ഷേ അവൾ മാറിയില്ല. അവൾ നോക്കി നിന്നു.
ഫിലിപ്പിന്റെ മുഖത്ത് ഒരു മൃദുവായ, അറിയാതെ വിരിഞ്ഞ പുഞ്ചിരി തെളിഞ്ഞു.
അത് കണ്ട നിമിഷം സാറയുടെ ഉള്ളിൽ എന്തോ ഒന്ന് പതുക്കെ തിളങ്ങി.
അവൾ ചെറുതായി തല മാറ്റി. പിന്നെ വീണ്ടും മുകളിലേക്ക് നോക്കി.
അവളുടെ ചുണ്ടിന്റെ വക്കിൽ ഇനിയും ആ ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ആ നിമിഷത്തിൽ അവർ തമ്മിൽ പറഞ്ഞുപോയത് വാക്കുകൾക്കപ്പുറം ആയിരുന്നു.
“ഞാൻ നിന്നെ ശ്രദ്ധിക്കുന്നു!.”
“ഞാനും!..” അങ്ങനെ തോന്നുന്ന ഒരു മൗനം മാത്രം.
പിന്നെ സാറ പതുക്കെ കർട്ടൻ അല്പം വലിച്ചു. പൂർണ്ണമായി അടച്ചില്ല. പക്ഷേ പകുതി മാത്രം.
അതൊരു ചെറിയ കുസൃതിയാണെന്ന്
ഫിലിപ്പിന് മനസ്സിലായി. അവൻ അവിടെ തന്നെ നിന്നു. ജനലിനരികിൽ.
മഴയിലേക്ക് നോക്കുന്നതുപോലെ നടിച്ചുകൊണ്ട് വാസ്തവത്തിൽ അവളുടെ വെളിച്ചമുള്ള ജനലിലേക്കാണ് നോക്കിയത്.
ആ രാത്രി ഫിലിപ്പിന് ഒരു പുതിയ കാര്യം മനസ്സിലായി.
അവളുടെ ശബ്ദം, അവളുടെ ചിരി, അവളുടെ മണം, അവൾ ജനലിൽ പ്രത്യക്ഷപ്പെടുന്ന സമയം. ഇതെല്ലാം ഇനി അവന്റെ ദിവസത്തിന്റെ ഭാഗമാകുകയാണ്. മറ്റുവശത്ത് സ്വന്തം മുറിയിലേക്ക് തിരിഞ്ഞു കിടന്ന സാറക്കും ഉറക്കം പെട്ടെന്ന് വന്നില്ല.
മഴയുടെ ശബ്ദം കേട്ടുകൊണ്ട് കട്ടിലിൽ കിടന്ന അവൾ അറിയാതെ തന്റെ ചുണ്ടിൽ വിരിഞ്ഞിരുന്ന ആ ചെറിയ പുഞ്ചിരി കൈ കൊണ്ട് ഒന്ന് തൊട്ടുനോക്കി.
പിന്നെ കണ്ണുകൾ അടച്ചു. പക്ഷേ അവളുടെ മനസ്സിലും വീണ്ടും വീണ്ടും വന്നത് മഴയോ തോട്ടമോ ആയിരുന്നില്ല. ജനലരികിൽ നിന്ന് അവളെ നോക്കി നിന്ന ആ നിഷ്കളങ്കമായ കണ്ണുകളായിരുന്നു.
ആ രാത്രി വീട്ടിലെ എല്ലാശബ്ദങ്ങളും പതുക്കെ മങ്ങിപ്പോയിരുന്നു. ജോസഫും അന്നാമ്മയും ഏറെ നേരം മുമ്പേ തന്നെ ഉറങ്ങാൻ പോയിരുന്നു.
ജിനിയുടെ മുറിയിലും വെളിച്ചം അണഞ്ഞിരുന്നു.
വീടിന്റെ വലിയ നടപ്പുരകളിലും വരാന്തയിലും മാത്രം ബാക്കി നിന്നത്
പഴയ കോൺക്രീറ്റ് ചുവരുകളിൽ തട്ടി മടങ്ങുന്ന രാത്രിക്കാറ്റിന്റെ ശാന്തമായ ചലനവും ദൂരെയൊക്കെ കേൾക്കുന്ന ചീവീടുകളുടെ മൃദുവായ ശബ്ദവും.
ഔട്ട് ഹൗസിലെ മുറിയിൽ ഫിലിപ്പ് ഇനിയും പൂർണ്ണമായി ഉറങ്ങിപ്പോയിരുന്നില്ല.
കട്ടിലിൽ പകുതിയായി കിടന്ന് മുകളിൽ നോക്കി കിടന്നുകൊണ്ടിരുന്നു.
ഉറക്കം വരണം. പക്ഷേ മനസ്സ് ശാന്തമാകുന്നില്ല. അപ്പോഴാണ്
അവന്റെ മുറിയുടെ വാതിലിൽ
വളരെ ചെറുതായി രണ്ടുതവണ മുട്ടുന്ന ശബ്ദം കേട്ടത്.
അവൻ പെട്ടെന്ന് എഴുന്നേറ്റിരുന്നു. ഈ രാത്രി ആരാ...? ഒരു നിമിഷം അവൻ അമ്പരന്ന് നിന്നു. വാതിൽ തുറന്നതും
പുറത്ത് നിന്നിരുന്നത് സാറ ആയിരുന്നു.
ഇളം നിറമുള്ള ഒരു ലൂസ് ഹോം ഡ്രസ്സ്. മുടി പകുതി തുറന്നും പകുതി പിന്നിലേക്ക് ഒതുക്കിയും.
മുഖത്ത് ഉറക്കമില്ലാത്ത ഒരു മൃദുവായ ഫ്രഷ്‌നെസ്സ്. കൈയിൽ ചെറിയൊരു ചോക്ലേറ്റ് ബോക്സ്. ഫിലിപ്പ് ഒരു നിമിഷം ഒന്നും പറയാതെ നിന്നു.
അതേ നിമിഷം അവളുടെ അടുത്ത് നിന്ന് ഒരു മൃദുവായ, മധുരമുള്ള, ആഴമുള്ള സുഗന്ധം അവന്റെ ശ്വാസത്തിലേക്ക് പതുക്കെ കയറി.
അത് സാധാരണ പെർഫ്യൂം മണം പോലെയായിരുന്നില്ല. മൃദുവായ വാനിലയുടെ ചൂടും, എവിടെയോ ഒളിഞ്ഞിരിക്കുന്ന പൂക്കളുടെ സൗമ്യതയും, വളരെ അടുത്ത് നിൽക്കുമ്പോൾ മാത്രം മനസ്സിലാകുന്ന ഒരു സ്ത്രീയുടെ സ്വകാര്യ സാന്നിധ്യവും ചേർന്ന
അസാധാരണമായൊരു മണം.
ഫിലിപ്പ് അറിയാതെ ഒരു നിമിഷം കൂടി അവളുടെ അടുത്ത് നിശ്ചലമായി നിന്നു.
“എന്താ...ഇങ്ങനെ നോക്കുന്നത്?”
സാറ വളരെ പതുക്കെ ആകാംഷയോടെ ചോദിച്ചു.
“ഈ രാത്രി... " അവന്റെ ശബ്ദവും പതുങ്ങിയതായിരുന്നു.
“ശ്.."
അവൾ വിരൽ ചുണ്ടിനരികിലേക്ക് കൊണ്ടുപോയി. “എല്ലാവരും ഉറങ്ങുന്നുണ്ട്.”
ഫിലിപ്പ് വാതിലിനരികിൽ നിൽക്കുകയായിരുന്നു.
അവൻ ഇനിയും എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുകയായിരുന്നു. സാറ പെട്ടി അല്പം ഉയർത്തി കാട്ടി.
“ചോക്ലേറ്റ് വേണോ?”
ഫിലിപ്പ് ഒന്ന് അമ്പരന്ന് നോക്കി.
“ഇപ്പോഴോ?”
“അതെ. ഇപ്പോഴാണ് ബെസ്റ്റ് ടൈം. നിനക്ക് തരാമെന്ന് കരുതി.”
അവളുടെ കണ്ണുകളിൽ ചെറിയൊരു കുസൃതിയുണ്ടായിരുന്നു. അവൻ ചെറുതായി ചിരിച്ചു.
“അകത്തേക്ക് വാ"
അവൻ മൃദുവായി പറഞ്ഞു.
“അകത്ത് വരാൻ അല്ല ഞാൻ വന്നത്.”
സാറ അവനെ നേരെ നോക്കി.
“പുറത്തേക്ക് വാ.”
“ഇപ്പോഴോ?”
“അതെ.”
അവൾ അല്പം മുന്നോട്ട് ചാഴ്ന്ന് വീണ്ടും പറഞ്ഞു.
“വാ... ഞാൻ ഒറ്റയ്ക്ക് പോകില്ല.”
ആ ഒരു വാക്ക് ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് മൃദുവായി തൊട്ടുപോയി.
അവൻ രണ്ടു നിമിഷം കൂടി അവളെ നോക്കി നിന്നു. പിന്നെ ശാന്തമായി തലകുനിച്ചു.
“ഒരു മിനിറ്റ്.”
അവൻ പെട്ടെന്ന് വാതിൽ പുറത്തു നിന്ന് പതുക്കെ അടച്ചു.
രണ്ടുപേരും ശബ്ദമില്ലാതെ വീടിന്റെ സൈഡിലൂടെ നടന്നു. മരങ്ങളുടെ മുകളിലൂടെ കാറ്റ് വീശി കടക്കുമ്പോൾ
ഇലകൾ തമ്മിൽ തഴുകുന്ന ശബ്ദം മാത്രം.
ദൂരെയായി തോടിനരികിൽ നിന്ന് വെള്ളം ഒഴുകുന്ന മൃദുവായ ശബ്ദവും കേൾക്കാമായിരുന്നു.
നടക്കുന്നതിനിടെ ഫിലിപ്പ് ചെറുതായി ചോദിച്ചു.
“നീ...ഏത് സ്പ്രേ ആണ് അടിച്ചത്?”
സാറ ഉടനെ തല തിരിച്ച് അവനെ നോക്കി.
“എന്തിനാ?”
അവൾ തമാശയാക്കി ചോദിച്ചു.
ഫിലിപ്പ് അല്പം മടിച്ചു. പിന്നെ ശാന്തമായി പറഞ്ഞു. “അല്ല...നല്ല മണം." ആ ഒരു വാക്ക് കേട്ട നിമിഷം
സാറയുടെ ചുണ്ടിന്റെ വക്കിൽ
ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.
അവൾ അല്പം അവന്റെ അടുത്തേക്ക് ചാഴ്ന്നു.
“ഗർലൈൻ വാനില പ്ലാനിഫോലിയ,”
അവൾ പറഞ്ഞു. ആ പേര് പോലും
അവളുടെ ശബ്ദത്തിൽ നിന്ന് കേൾക്കുമ്പോൾ ഫിലിപ്പിന് അതിശയകരമായി ആനന്തം തോന്നി.
“വലിയ പേരാണല്ലോ... "
അവൻ പറഞ്ഞു.
സാറ ചിരിച്ചുകൊണ്ട്. “ നല്ല മണമുണ്ടോ?” അവൾ ചോദിച്ചു.
ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി നിന്നു. പിന്നെ വളരെ ശാന്തമായി പറഞ്ഞു.
“ഇത് മനസ്സിൽ നിന്ന് പോവില്ലെന്നാ തോന്നുന്നത്.”
ആ മറുപടി കേട്ടപ്പോൾ സാറയുടെ കണ്ണുകളിൽ വളരെ ചെറുതായി, പക്ഷേ വളരെ സത്യമായ ഒരു സന്തോഷം തെളിഞ്ഞു.
“എവിടേക്കാ?”
Up Next
Keep the reading flow going with the next chapter lined up and ready.