← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 1🍃

Page 1 of 1 · 83 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ദൂരങ്ങളിലേക്ക് 1🍃

Doorangalilekku Part 1 | Author : Pattam


Teenage

മോനേ ഫിലിപ്പേ, എഴുന്നേൽക്കെടാ, നമുക്ക് ഒരിടം വരെ പോവാനുണ്ട്.
ഫാദർ കുര്യാക്കോസിന്റെ വിളി കേട്ടതും ഫിലിപ്പ് ഉറങ്ങി മതിയാവാതെ കണ്ണ് തിരുമ്മി എഴുനേറ്റു. എടാ ഞാനിന്നലെ പറഞ്ഞില്ലായിരുന്നോ ജോസഫിന്റെ കാര്യം, ഇന്ന് നമുക്ക് അവിടം വരെ ഒന്ന് പോവാം. ശെരി ഫാദർ. ഞാനൊന്ന് കുളിച്ചിട്ട് വരാം.

ഞാൻ പുറത്തുണ്ടാവും പിന്നെ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്, അതും പറഞ്ഞു അച്ഛൻ പുറത്തേക്ക് നടന്നു. കുളിയൊക്കെ കഴിഞ്ഞു ഫിലിപ്പ് അച്ഛന്റെ അടുത്തേക്കിറങ്ങി. ഫാദർ, ഫിലിപ്പ് പിന്നിൽ നിന്ന് വിളിച്ചു. നീ വന്നോ, എന്നാൽ ഇറങ്ങാം. രണ്ടുപേരും കൂടെ ജോസഫിനെ കാണാനിറങ്ങി.

അച്ഛന്റെ പിന്നിൽ ഒരു ബഹുമാനപൂർവ്വം ഫിലിപ്പും നടന്നു. ദൂരെ നിന്നും അടുത്തേക്ക് എത്തിയ ജീപ്പിന് കൈ കാണിച്ചു. പത്രോസ് ആയിരുന്നു അത് ഞങ്ങളും ഉണ്ട്. അച്ചോ, കയറിക്കോളൂ. അവർ കയറി പത്രോസ് വണ്ടിയെടുത്തു. എവിടേക്കാണ് രണ്ടുപേരും കൂടെ. ഞങ്ങൾ പുത്തൻപുരക്കൽ ജോസഫിന്റെ അടുത്തേക്കാ, അവിടെ എത്തുമ്പോൾ ഒന്ന് ചവിട്ടിയേക്ക്. ശെരി അച്ചോ.

ജോസെഫിന്റെ വീട് എത്തിയതും അവർ രണ്ടുപേരും ഇറങ്ങി. അച്ഛൻ പത്രോസിനോട് ചോദിച്ചു, ഇപ്പോയെങ്ങാനും മടങ്ങുവോ. കുറച്ചു നേരെത്തെ പണിയേ ഒള്ളു. ഈ സാധനം ഒന്ന് എത്തിക്കേണ്ടിടത് എത്തിക്കണം. ഇവിടെ എത്തുമ്പോൾ ഞാൻ ഹോൺ അടിക്കാം, അച്ഛൻ അപ്പോൾ വന്നാൽ മതി. അതും പറഞ്ഞു പത്രോസ് വണ്ടിയെടുത്തു.

ഫിലിപ്പ്  മുന്നിൽ പോയി ജോസെഫിന്റെ വീടിന്റെ വലിയ ഗേറ്റ് തുറന്നു കൊടുത്തു അച്ഛന്റെ പിന്നാലെ പോയി. ആ വീടും പരിസരവും കണ്ട് ആശ്ചര്യത്തോടെ നോക്കുകയാണ് ഫിലിപ്പ്. പുല്ല് പാകിയിട്ടുള്ളൊരു വലിയ മുറ്റം, സൈഡിലായി ഒരുപാട് മാവും പ്ലാവുമുള്ള തോട്ടം തൊട്ടപ്പുറത്തു കാർ ഷെഡ്ഢിലെ കാഴ്ച്ച ഫിലിപ്പ് ഞെട്ടിച്ചു, പഴയതും പുതിയതുമായ കുറച്ചു കാറുകൾ പക്ഷെ ഉള്ളതൊക്കെ ഏതൊരു വാഹനപ്രേമിയെ കീഴടക്കുന്ന ക്ലാസ്സിക്‌ വാഹനങ്ങൾ, അതൊക്കെ ഓടിക്കണമെന്ന അടക്കിപ്പിടിച്ച മോഹവുമായി കാഴ്ചകൾ കണ്ട് ഫിലിപ്പ് എത്തിയത് ഒരു ധാരാളം തണലുള്ള വലിയ വീടിന്റെ മുന്നിൽ.

കേട്ടുകേൾവിയുള്ള പുത്തൻപുരയ്ക്കൽ ജോസെഫിന്റെ വീട്. അച്ഛൻ വീടിന്റെ ബെല്ലടിച്ചു കാത്തുനിന്നു. അല്പ്പം നേരം കഴിഞ്ഞു അന്നാമ വാതിൽ തുറന്നു. (ജോസെഫിന്റെ ഭാര്യ).അച്ഛനെ കണ്ടെത്തും അന്നാമ്മ ഈശോ മിശിഹാക്ക് സ്തുതിയായിരിക്കെട്ടെ അച്ചോ. എപ്പോഴുമെപ്പോഴും സ്തുതിയായിരിക്കെട്ടെ അന്നാമേ.

അച്ഛൻ കയറിയിരിക്ക്, ഞാൻ ഇച്ചായനെ വിളിക്കാം. വൈകീട്ടാണ് എത്തിയെ നല്ല ഉറക്കത്തിലാണ്. അതും പറഞ്ഞു ജോസഫിനെ വിളിക്കാൻ അന്ന പോയി. അച്ഛനും ഫിലിപ്പും അവിടെ ഇരുന്നു.
ഇച്ചായാ, ഇച്ചായ എഴുനേറ്റേ ദേ അച്ഛൻ വന്നിരിക്കുന്നു. ജോസഫ് കണ്ണുതുറന്നു അന്നയോട് അവരോട് കയറിയിരിക്കാൻ പറയ്. ഞാനിപ്പോ വരാം. അതൊക്കെ പറഞ്ഞു നിങ്ങൾ പെട്ടെന്ന് ഒന്ന് ചെല്ല്. ജോസഫ് എഴുന്നേറ്റ് മുഖം കഴുകി മുന്നിലേക്ക് നടന്നു. അച്ചോ ഒരുപാടായോ വന്നിട്ട്, ഇല്ലെടാ ഇപ്പോ എത്തിയെ ഒള്ളു. എന്തൊക്കെയാ വിശേഷങ്ങൾ അച്ചോ. നന്നായി പോവുന്നു ജോസഫേ.

അപ്പോയെക്കും അവർക്ക് കുടിക്കാനുള്ള ചായയും കൊണ്ട് അന്ന വന്നത്. അവർക്ക് മുന്നിലേക്ക് ട്രേ നീട്ടികൊണ്ട് എടുക്ക് അച്ചോ. ഫിലിപ്പ് ഗ്ലാസ്‌ എടുത്ത് അച്ഛൻ കൊടുത്തു. അപ്പോഴാണ് അന്ന അവനെ ശ്രെദ്ധിക്കുന്നത്. കാണാൻ നല്ല ഐശ്വര്യമുള്ള മുഖം. ഒരു ആണ്തരിയില്ലാത്ത നോവ് അവളുടെ ഉള്ളിൽ വിങ്ങിയത്.

ചായ കുടിയും അല്പം സംസാരമൊക്കെ കഴിഞ്ഞു ഫിലിപ്പിനോട് അച്ഛൻ നീ ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് വാ എനിക്ക് ഇവരോട് തനിച്ചൊന്ന് സംസാരിക്കാനുണ്ട്. ശെരി ഫാദർ എന്നും പറഞ്ഞു അവൻ അവിടെ നിന്ന് ഇറങ്ങി നിർത്തിയിട്ട കാറിന്റെ അടുത്തേക്ക് ചെന്നു. അവൻ അതൊക്കെ ഒന്ന് തൊട്ടു നോക്കി, തന്റെ ഫോണിൽ വളരെ കൊച്ചുകുട്ടികളെ പോലെ ചിത്രങ്ങൾ പകർത്തിയും നിഷ്കളങ്കമായ ഫിലിപ്പ് അവിടെ ചുറ്റിതിരിഞ്ഞു.

എടാ ഞാൻ വന്നത് നിന്നോട് ഒരു സഹായം ചോദിക്കാനാണ്. എന്താണ് കാര്യം അച്ചോ. പള്ളിയിലെങ്കിലും? അതല്ലടാ,, അത് ഫിലിപ്പ്, ചെറുപ്പത്തിൽ അവന്റെ വേണ്ടപ്പെട്ടവർ നമ്മുടെ അനാഥാലയത്തിന്റെ മുന്നിൽ ഉപേക്ഷിച്ചിട്ട് പോയതാണ്. അതുപോലെ വേറെയും ഉണ്ട്. കൂട്ടത്തിൽ ഇവനാണ് മുതിർന്നത്.

നന്നായി പഠിക്കുമായിരുന്നു. Bcom കഴിഞ്ഞു. കോളേജ് കഴിഞ്ഞാൽ എന്റെ കൂടെ കൂടും അവിടെത്തെ കാര്യങ്ങൾ നോക്കും. അനാഥത്വത്തിന്റെ എല്ലാം ബുദ്ധിമുട്ടും അനുഭവിച്ചും ഇത്രെയും കാലം വളർന്നത്. അതുകേട്ടപ്പോൾ അന്ന ഒരു വാത്സല്യത്തോടെ അവനെ നോക്കി. അച്ഛൻ തുടർന്നു ഇനിയുള്ള കാലം എന്റെ കൂടെ കൂടിക്കോളാമെന്നാണ് അവൻ പറയുന്നത്. കർത്താവിന്റെ വിളി പ്രധീക്ഷിച്ചിരിക്കുന്ന എനിക്ക് സഹായത്തിനു കപ്യാർ തോമ തന്നെ ധാരാളം. അതുകൊണ്ട് ഇവന് എന്തേലും ഒരു ജോലി നീ കൊടുക്കണം.

തോട്ടത്തിലോ, ഡ്രൈവറായിട്ടോ നിന്നെകൊണ്ട് കഴിയുന്നത് കൊടുക്കണം. ശമ്പളം നീ കൊടുക്കുന്നത് മതി. അപേക്ഷയാണ്. അയ്യോ എന്താണ് അച്ചോ ഇത്. സത്യത്തിൽ എനിക്ക് ഒരാളെ അത്യാവശ്യം ആയിരുന്നു. തോട്ടത്തിലെ കാര്യങ്ങൾ നോക്കാനും എല്ലാത്തിനും. വയസ്സായ എന്നെകൊണ്ട് ഒറ്റക്ക് വയ്യ. അച്ഛൻ അവനോട് വരാൻ പറയ്. 25000 ശമ്പളം കൊടുക്കാം ജോലിയിൽ മിടുക്കനാണേൽ വേണ്ടത് പോലെ ചെയ്യാം.

ഫിലിപ്പേ! എന്താ ഫാദർ. ഇങ്ങോട്ട് വാ. അടുത്തേക്ക് വന്നു അച്ഛന് സൈഡിൽ നിന്ന്. എന്താണ് ഫാദർ? നിനക്ക്... നിനക്ക് വണ്ടി ഓടിക്കാൻ അറിയോ ജോസഫ് ആയിരുന്നു ചോദിച്ചത്. അറിയാം അച്ഛൻ മറുപടി കൊടുത്തു. ഫിലിപ്പ് നിശബ്ദനായി. അവിടെ വന്നതിന്റെ കാരണം അവനു ബോധ്യപ്പെട്ടു.

എന്നാൽ നാളെ മുതൽ ജോലിക്ക് പോരെ. തോട്ടങ്ങൾ നോക്കി നടത്തണം.അതൊക്കെ പരിചയമുണ്ടോ. അവൻ ആശ്വാസത്തോടെ ഇല്ല എന്ന് പറഞ്ഞു. സാരമില്ല അച്ഛൻ കയ്യിലേൽപ്പിച്ച ആളല്ലേ. ഞാൻ എല്ലാം പഠിപ്പിച്ച തരാം. തൊട്ടപ്പുറത്തെ ഔട്ട്‌ ഹൗസ് ചൂണ്ടി ജോസഫ് പറഞ്ഞു. നിനക്ക് അവിടെ താമസിക്കാം. അവനെ സംബന്ധിച്ച് കൈ വന്ന സുഖസൗകര്യത്തിനേക്കാൾ ഫാദർനെ വിട്ടുപിരിയുന്നതിലെ സങ്കടമായിരുന്നു.

അവന്റെ ബുദ്ധിമുട്ട് അന്നാമ്മ കാണുന്നുണ്ടായിരുന്നു. മക്കൾ എവിടെ കണ്ടില്ലല്ലോ. സാറ കോളേജ് പോയേക്കുവാ എത്താനാവുന്നെ ഒള്ളു. ജിനി ഇവിടെ പനിപിടിച്ചു കിടക്കുവാണ്. (സാറ 20 വയസ്സ്, ജോസഫിന്റേം അന്നയുടെയും ആദ്യത്തെ കൊച്ച്, അടുത്തുള്ള കോളേജിൽ Nursing പഠിക്കുന്നു, രണ്ടാമത്തെ ജിനി 18 വയസ്സ്, പ്ലസ് ടു പഠിക്കുന്നു) ജോസഫെ അന്നാമ്മേ എന്നാൽ ഞങ്ങളിറങ്ങുവാ. അവരോട് എന്റെ അന്വേഷണം ഒന്ന് പറഞ്ഞേക്ക്.

ശെരി അച്ചോ അന്ന മറുപടി കൊടുത്തു. വാടാ നമുക്ക് ഇറങ്ങാം. അവർ മുറ്റത്തേക്കിറങ്ങി റോഡിലേക്ക് നടന്നു. ഗേറ്റ് തുറക്കാൻ കൈ വെച്ച ഫിലിപ്പിന്റെ കൈയുടെ മുകളിൽ മറ്റൊരു കൈ വീണത്!. പെണ്ണിന്റെ കൈ ആണെന്ന് മനസ്സിലാക്കിയതും ഫിലിപ്പ് അവന്റെ കൈ പിന്നോട്ട് വലിച്ചു, അവളും. കുറച്ചു സെക്കന്റുകൾക്ക് ശേഷം അവൾ ഗേറ്റ് തുറന്നു... അവളെ കണ്ടതും രണ്ടുപേരുടെ കണ്ണുകൾ ഉടക്കി.

അവന്റെ മുഖത്തിന്റെ സൗന്ദരത്തിലേക് അവൾ നോക്കി നിന്നു. വെളുത്ത, മെലിഞ്ഞ, നീളമുള്ള ജോ ലൈൻ ഉള്ള നിഷ്കളങ്ക മുഖം. കുറച്ചു സെക്കണ്ടുകൾ അവൾ നോക്കി നിന്നു. അവനും അവൾ ഒരു ആശ്ചര്യമായിരുന്നു. നീളം കൂടിയ ജോ ലൈൻ, വെളുത്തു ചുവന്ന നിറം, നീണ്ട മൂക്കുകൾ, വിടർന്ന കണ്ണുകൾ, റോസ് ചുണ്ടുകൾ എല്ലാം കൊണ്ടും ഒരു മാലാഖ പോലെ തോന്നി. അവൾ പെട്ടെന്ന് നോട്ടം മാറ്റി അച്ഛനെ ശ്രദ്ധിച്ചു.

ഫാദർ എപ്പോ വന്നു. കുറച്ചു നേരമായി സാറ കൊച്ചേ. സാറ, അവൻ മനസ്സിൽ പറഞ്ഞു. അച്ഛൻ തുടർന്നു ജോസഫിനെ കാണാൻ വന്നതാ. ഇവന് ഒരു ജോലിക്ക് വേണ്ടി. ഇതാരാണ് ഫാദർ സാറ തിരക്കി. കർത്താവു എനിക്ക് തന്ന ഒരാനുഗ്രഹമാണിവൻ സാറ കൊച്ചേ. സാറ ഒന്നുകൂടെ ഫിലിപ്പിനെ നോക്കി. ചെറിയ ഒരു പുഞ്ചിരി നൽകി.

അവൻ തിരിച്ചും. എന്നാൽ ഞങ്ങളിറങ്ങുവാ. ശെരി ഫാദർ. അവൾ അകത്തേക്കും അച്ഛനും ഫിലിപ്പും പുറത്താക്കും. അവൾ കടന്ന് പോയപ്പോൾ പ്രേത്യേക ഒരു സുഗന്ധം കാറ്റിൽ അലയടിച്ചെത്തി. ഫിലിപ്പിന്റെ മൂക്കിലേക്ക് അടിച്ചു കയറി. അവൻ ആ പുതിയ അനുഭൂതിയെ മനസ്സിലേക്ക് ആവാഹിച്ചു അച്ഛനൊപ്പം പത്രോസിനെ കാത്ത് നിന്ന്....👻

തുടരും............

 

ആദ്യമായിട്ട് എഴുതിയതാണ് എഴുത്തിനെ കുറിച്ച് അറിയിവില്ല മനസ്സിൽ തോന്നിയത് അതേപോലെ പകർത്തിയിട്ടുണ്ട്. തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക. അഭിപ്രായങ്ങൾ അറിയിക്കുക.

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 2🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter