ദൂരങ്ങളിലേക്ക് 2🍃
Doorangalilekku Part 2 | Author : Pattam

പത്രോസിന്റെ ജീപ്പ് ദൂരത്ത് നിന്നും ഹോൺ മുഴക്കിയപ്പോൾ ഫിലിപ്പ് തന്റെ ചിന്തകളിൽ നിന്നും പതുക്കെ ഉണർന്നു. വാ മോനേ...അച്ഛൻ വിളിച്ചു.
വണ്ടിയിൽ കയറിയതും, ഫിലിപ്പ് വീണ്ടും ഒരിക്കൽ പിന്നിലേക്ക് തിരിഞ്ഞുനോക്കി.
ആ വലിയ ഗേറ്റ്... അതിനകത്തെ വീട്...അതിലുപരി സാറ.!
അവൾ ഇപ്പോഴും അവിടെ നിൽക്കുന്നുണ്ടോ എന്നൊരു ചെറു പ്രതീക്ഷ അവന്റെ കണ്ണുകളിൽ തെളിഞ്ഞു. ഒരു നിമിഷം കൂടി അവൻ അവിടെ നോക്കി നിന്നു.
ജീവിതത്തിൽ ആദ്യമായി അനുഭവിക്കുന്ന അതിശയകരമായ ഒരു വികാരം... പേരിടാൻ പോലും കഴിയാത്ത ഒരു അനുഭൂതി... പക്ഷേ ഗേറ്റ് ഇതിനകം അടഞ്ഞിരുന്നു.
അവന്റെ പ്രതീക്ഷയും അതോടൊപ്പം ശാന്തമായി അടഞ്ഞു. ജീപ്പ് മുന്നോട്ടുപോയി.
എന്താ മോനേ, ഇഷ്ടമായോ ആ വീട്? അച്ഛൻ ചോദിച്ചു. ഫിലിപ്പ് മൗനമായി ഇരുന്നു.
അവന്റെ കണ്ണുകൾ മുന്നോട്ടായിരുന്നു... പക്ഷേ മനസ്സ് പിന്നിലായിരുന്നു.
അച്ഛന് അവന്റെ ആ മൗനം മനസ്സിലായി.
“ഞാൻ എവിടേക്കും പോവുന്നില്ല ഫാദർ” ഫിലിപ്പ് താഴ്ന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. (ആരുമില്ലാതിരുന്ന തന്റെ ജീവിതത്തിൽ, സ്വന്തം പോലെ നോക്കി വളർത്തിയ ഒരാളിൽ നിന്ന് പിരിയേണ്ടി വരുമെന്ന് ഫിലിപ്പ് ഒരിക്കലും ചിന്തിച്ചിരുന്നില്ല. സത്യത്തിൽ മലയോര പ്രദേശമായ അവന്റെ നാട്ടിൽ നിന്ന് കഷ്ട്ടിച്ച് 5 മണിക്കൂർ യാത്ര, അങ്ങോട്ടുമിങ്ങോട്ടും ജീപ്പ് ഷട്ടലിംഗുകൾ, പുറത്ത് നിന്ന് പെട്ടെന്ന് എത്തിപ്പെടാൻ കഴിയാത്ത എല്ലാ സൗകര്യമുള്ള അവരുടേതായ ഗ്രാമം. ആ സൗകര്യങ്ങളൊക്കെ ചെയ്ത് കൊടുത്തത് ജോസഫാണ്. ഓർമ്മ വെച്ച നാൾ മുതൽ അവന്റെ വീട് പള്ളിയും അനാഥാലയവുമായിരുന്നു... അച്ഛനും അമ്മയും എന്ന വാക്കുകൾക്ക് ഒരേ അർത്ഥം "കുര്യാകോസച്ചൻ.!"
ആവശ്യമായ എല്ലാം കൊടുത്ത ഒരാൾ മാത്രമല്ല... അവന്റെ ജീവിതം തന്നെ പിടിച്ചു നിർത്തിയ ഒരാൾ. പഴയ ഓർമ്മ അവന്റെ മനസ്സിൽ തെളിഞ്ഞു... അവൻ പത്തു വയസ്സ് മാത്രം ഉണ്ടായിരിക്കുമ്പോൾ. മഴയുള്ള ഒരു രാത്രി. അനാഥാലയത്തിന്റെ ഒരു കോണിൽ ഇരുന്ന് ഫിലിപ്പ് കരഞ്ഞുകൊണ്ടിരുന്നു.
മറ്റു കുട്ടികൾ എല്ലാവരും ആ സമയം ഉറങ്ങിയിരുന്നു… പക്ഷേ അവന് ഉറങ്ങാനായില്ല.
ആ ദിവസം സ്കൂളിൽ ഒരു കുട്ടി ചോദിച്ച ഒരു ചോദ്യം “നിനക്ക് അച്ഛനും അമ്മയും ഇല്ലേ?” ആ ചോദ്യം ഒരു കുത്തുപോലെ അവന്റെ ഉള്ളിൽ കയറി. ആ രാത്രി...അവൻ നിശബ്ദമായി പുറത്തേക്ക് നടന്നു.
മഴ പെയ്യുന്നു...കാറ്റ് ശക്തമായി വീശുന്നു...എവിടെയെന്ന് പോലും അറിയാതെ...അവൻ നടക്കാൻ തുടങ്ങി. “ഫിലിപ്പേ...!” പിന്നിൽ നിന്ന് ഒരു ശബ്ദം. കുര്യാകോസച്ചൻ. മഴയിലൂടെയും ഇരുട്ടിലൂടെയും അവനെ തേടി വന്നിരുന്നു.
“എവിടേക്കാ പോകുന്നത് മോനേ..."
അച്ഛൻ അവന്റെ അടുത്തേക്ക് വന്ന് മൃദുവായി ചോദിച്ചു. ഫിലിപ്പ് ഒന്നും പറഞ്ഞില്ല. അവൻ കരഞ്ഞു. എനിക്കാരുമില്ല അച്ചോ...അവൻ വിങ്ങിപ്പൊട്ടി. അച്ഛൻ ഒരു നിമിഷം നിശബ്ദമായി നിന്നു. പിന്നീട് അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.
“ആരും ഇല്ലേ...?” അച്ഛൻ ചോദിച്ചു.
“അപ്പോൾ ഞാൻ ആരാണ് മോനേ...?”
ആ വാക്കുകൾ കേട്ടതും ഫിലിപ്പ് അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു.
മഴയിലും, ഇരുട്ടിലും,
ഒരു കുട്ടിയുടെ ലോകം വീണ്ടും പൂർണ്ണമായി. ഇനി ഒരിക്കലും ഇങ്ങനെ പറയരുത്... കർത്താവ് പറഞ്ഞിട്ടുണ്ടല്ലോ “കർത്താവു തകർന്ന ഹൃദയമുള്ളവർക്കു സമീപവാനാകുന്നു" (സങ്കീർത്തനങ്ങ ൾ 34:18) അച്ഛൻ അവന്റെ തല തഴുകി.
“നിനക്ക് അച്ഛനും അമ്മയും ഇല്ലെന്ന് തോന്നുന്ന ദിവസം അന്ന് ഞാൻ പരാജയപ്പെട്ട ദിവസമായിരിക്കും ഫിലിപ്പേ..." ആ രാത്രി…ഫിലിപ്പ് ആദ്യമായി മനസ്സിലാക്കി രക്തബന്ധം മാത്രം അല്ല കുടുംബം. ആ ഓർമ്മ ഇപ്പോൾ വീണ്ടും അവന്റെ മനസ്സിലേക്ക് വന്നു. ജീപ്പിന്റെ സീറ്റിൽ ഇരുന്നുകൊണ്ട് അവൻ നിശബ്ദമായി കണ്ണുകൾ അടച്ചു. ഇത്രയും കാലം താങ്ങിനിർത്തിയ ആ കൈ വിട്ട് പോകുകയാണ് അവൻ... ഇന്ന് ആദ്യമായി ഫിലിപ്പിന് തോന്നി... ജീവിതം മുന്നോട്ട് പോകുന്നത് ചിലപ്പോൾ പിരിയലുകളിലൂടെയാണ്! അവൻ ഓർമ്മകളിൽ നിന്ന് ഉണർന്നു)
അച്ഛൻ ഒരു നിമിഷം അവനെ നോക്കി.
എന്തായിരുന്നു അച്ചോ കാര്യം? പത്രോസ് തിരക്കി.
പത്രോസേ... ഞാനിവന് വേണ്ടി പോയതാടാ. ഒരു ജോലിക്ക്. എത്ര കാലം വരെ ഇവൻ എന്റെ കൂടെ നടക്കും? പത്തിരുപത്തി രണ്ടു വയസ്സായി. ഈ പ്രായത്തിൽ ജീവിതം കുറച്ചു മുന്നോട്ട് കൊണ്ടുപോകേണ്ടതല്ലേ...പത്രോസ് ശ്രദ്ധയോടെ വണ്ടി ഓടിച്ചു കൊണ്ട് പറഞ്ഞു.
അതേതായാലും നന്നായി അച്ചോ...നല്ല പ്രായം ആണ്. ഇപ്പൊ തന്നെ എങ്ങനെയെങ്കിലും പിടിച്ചു കയറടാ മോനേ, അവൻ പറഞ്ഞു.
ആ വാക്കുകൾ വായുവിൽ ഒഴുകി...പക്ഷേ ഫിലിപ്പിന്റെ മനസിലേക്കെത്തിയില്ല.
അച്ഛൻ വീണ്ടും ശാന്തമായി തുടങ്ങി.
നിനക്കും ഒരു ജീവിതം വേണമല്ലോ മോനേ... പഠനം കഴിഞ്ഞു. ഇനി ഒരു ജോലി… അത്ര കണ്ടാൽ മതി.
ഫിലിപ്പ് മിണ്ടാതെ കേട്ടു. എടാ മോനേ… നാളുകൾ കടന്നു പോവും…! ജീവിതത്തിൽ പലപ്പോഴും ഒറ്റപ്പെടേണ്ടി വരും… അതൊക്കെ സഹിക്കാൻ പഠിക്കണം. "കർത്താവിനേയും നോക്ക്…" എത്രയോ പ്രാവശ്യം ഒറ്റപ്പെട്ടിട്ടുണ്ട്…”
അവൻ ചെറിയൊരു ഇടവേള എടുത്തു. നിനക്ക് എപ്പോ വേണമെങ്കിലും എന്റടുത്തേക്ക് വരാമല്ലോ. അതിനപ്പുറം… ജോസഫും അന്നാമ്മയും നിന്നെ ഒരു കുറവും വരുത്താതെ നോക്കിക്കോളും.
അച്ഛന്റെ വാക്കുകൾ ഈ തവണ ഫിലിപ്പിന്റെ മനസ്സിലേക്ക് ചെറുതായി ഇറങ്ങി. അവന്റെ ഉള്ളിലെ ദുഃഖം പതുക്കെ ശാന്തമാകാൻ തുടങ്ങി.
നിനക്ക് ആ വീടൊക്കെ ഇഷ്ടപ്പെട്ടോ മോനേ? അച്ഛൻ വീണ്ടും ചോദിച്ചു.
അച്ഛന്റെ വാക്കുകൾ കേട്ട് ഫിലിപ്പ് ഒരു ചെറിയ പുഞ്ചിരി വിരിച്ചു.
“വീട്… നല്ലതാണ് ഫാദർ,” അവൻ പറഞ്ഞു. പക്ഷേ അവൻ പറഞ്ഞത് വീടിനെ കുറിച്ചല്ലെന്ന് അച്ഛനു മനസ്സിലായില്ല. ജീപ്പ് പള്ളിയിലേക്കെത്തി. വണ്ടി നിർത്തിയതും അച്ഛൻ പറഞ്ഞു,
നിന്റെ സാധനങ്ങൾ ഒക്കെ എടുത്ത് വെച്ചേക്ക്. അതുകഴിഞ്ഞു എല്ലാവരോടും ഒന്ന് പറഞ്ഞിട്ട് പോരെ.. രാവിലെ പത്രോസ് വരും ഞാൻ പറഞ്ഞിട്ടുണ്ട്.
ശരി ഫാദർ.
രാവിലെ നേരത്തെ…
പള്ളിയുടെ മുറ്റം ഇനിയും പൂർണ്ണമായി ഉണർന്നിട്ടില്ല.
മഞ്ഞുതുള്ളികൾ പുല്ലിൻമേൽ നിശ്ശബ്ദമായി തങ്ങി നിൽക്കുന്നു.
പക്ഷികളുടെ ചെറുശബ്ദങ്ങൾ മാത്രം ആ നിശ്ശബ്ദതയെ അല്പം തകർക്കുന്നു. പള്ളിയുടെ മുന്നിൽ ഒരു ജീപ്പ്. പത്രോസ് ഇതിനകം എത്തിയിരുന്നു. വണ്ടിയുടെ ബോണറ്റിൽ ചാരിയിരുന്നു. ഫിലിപ്പ് ചെറിയൊരു ബാഗുമായി പുറത്തേക്ക് നടന്നു. ഇന്നലെ രാത്രിയിലെ പിരിയലിന്റെ ഭാരം ഇനിയും അവന്റെ കണ്ണുകളിൽ ഉണ്ടായിരുന്നു... അച്ചൻ എവിടെ? പത്രോസ് ചുറ്റും നോക്കി ചോദിച്ചു. അകത്ത്... ഫിലിപ്പ് മറുപടി കൊടുത്തു. അവന്റെ കണ്ണുകൾ സ്വാഭാവികമായി പള്ളിയുടെ വാതിലിലേക്ക് തിരിഞ്ഞു. ഞാനിപ്പോൾ വരാം പത്രോസിനോട് പറഞ്ഞു അവൻ അകത്തേക്ക് കയറിപ്പോയി. മെഴുകുതിരി തുളളികൾ നിശ്ശബ്ദമായി പ്രകാശിക്കുന്നു. ആ പ്രഭാതം, ആ ശാന്തത, പള്ളി മുഴുവൻ ഒരു ശാന്തമായ എനർജി കൊണ്ട് നിറഞ്ഞു. പ്രാർത്ഥനാമുറിയുടെ മുന്നിൽ
മെഴുകുതിരിയുടെ മങ്ങിയ വെളിച്ചത്തിൽ, കുര്യാകോസച്ചൻ മുട്ടുകുത്തി പ്രാർത്ഥിക്കുകയായിരുന്നു.
അച്ഛന്റെ അധരങ്ങൾ നിശ്ശബ്ദമായി ചലിക്കുന്നു...ഒരു മകനെ ദൈവത്തിന് ഏൽപ്പിക്കുന്ന അച്ഛന്റെ പ്രാർത്ഥന പോലെ. ഫിലിപ്പ് അവിടെ നിശ്ചലമായി നിന്നു. ഇതേ സ്ഥലത്ത്...എത്ര പ്രാവശ്യം അവൻ മുട്ടുകുത്തി പ്രാർത്ഥിച്ചിട്ടുണ്ട്...എത്ര പ്രാവശ്യം ഇതേ കൈ അവനെ ആശ്വസിപ്പിച്ചിട്ടുണ്ട്...ഒരു നിമിഷം, ഈ ശബ്ദ രഹിത നിശ്ശബ്ദതയിൽ. അച്ഛൻ ഓരോ കുട്ടിയുടെയും ജീവിതം, അവന്റെ ഭാവി, തന്റെ ജീവിതവും, എല്ലാം ഒരേസമയം ഓർമ്മിച്ചുപോയി.
കുഞ്ഞുങ്ങൾക്ക് മാത്രമല്ല, ഈ സ്ഥലം എന്റെ ഹൃദയത്തിലും ഒരുപാട് ഓർമ്മകൾ നിറച്ചിരിക്കുന്നു. ഫിലിപ്പ്, ജോസഫ്, അനാഥാലയത്തിലെ കുട്ടികൾ...ഓരോരുത്തരോടും ഉള്ള ബന്ധം ഒരിക്കലും മറക്കാനാകാത്തതാണ്. അച്ഛൻ ചെറുതായി ഒരു ബൈബിൾ തുറന്നപ്പോൾ കാണുന്നത്.
“യേശുവോ ശിശുക്കളെ എന്റെ അടുക്കൽ വരുവാൻ വിടുവിൻ; അവരെ തടുക്കരുത്; സ്വർഗ്ഗരാജ്യം ഇങ്ങനെയുള്ളവരുടേതല്ലോ’ എന്നു പറഞ്ഞു.” (മത്തായി 19:14). അച്ഛന്റെ കണ്ണുകൾ നനഞ്ഞു. അവൻ മറക്കാനാകാതെ ഓരോ കുട്ടിയുടെ മുഖവും ഓർമ്മിച്ചു. ഫിലിപ്പിന്റെ ബാല്യം, സ്വന്തം കൈ കൊണ്ട് വളർത്തിയ ശിഷ്യന്റെ നിശ്ശബ്ദ കരച്ചിൽ...എല്ലാം മനസ്സിൽ കൊണ്ടു വന്നു. അവൻ ഒന്നിച്ചു പറയുന്ന പ്രാർത്ഥനകൾക്ക് ഇടയിൽ നിലച്ചു.
കർത്താവേ!...ഇവർക്ക് എല്ലാം നന്മ സംഭവിക്കട്ടെ...നിനക്ക് വിട്ടുകൊടുക്കുന്ന ഈ കുഞ്ഞുങ്ങൾക്ക് നിന്റെ സ്നേഹം എപ്പോഴും ഉണ്ടാകട്ടെ. മറുഭാഗത്ത് മെഴുകുതിരി തുളളികൾ മറയുന്ന വെളിച്ചത്തിൽ,.
“ഇവരുടെ ഭാവി എത്ര വലിയതാണ്...എന്നാൽ ഈ കുറുകിയ, മനസ്സിലായ സ്നേഹം ഞാൻ സദാ ഓർത്തിരിക്കണം.”
അച്ഛൻ മനസ്സിലാക്കി ജീവിതത്തിൽ എല്ലാം മാറുന്നു, പക്ഷേ സ്നേഹം, പിന്തുണ, വിശ്വാസം എന്നൊക്കെ എപ്പോഴും നിലനിൽക്കും. ഫിലിപ്പിനെ ഓർമ്മിച്ചാണ് ചെറുതായി മനസ്സിൽ ഓർത്തു. “ഫിലിപ്പ്...നീ വലിയൊരു ജീവിതത്തിലേക്ക് പോകുന്നു...പക്ഷേ ഓർമ്മിക്കുക, നീ എപ്പോഴും എന്റെ പ്രാർത്ഥനയിൽ ഉണ്ടാവും”
അച്ഛന്റെ ശബ്ദം പള്ളി മുഴുവൻ പിരിയലിന്റെ സംഗീതം പോലെ മാറി. അച്ഛൻ പെട്ടെന്ന് നിശ്ശബ്ദമായി
പക്ഷേ ശക്തമായ വിശ്വാസത്തോടെ ഉറച്ചു നിന്നു. കണ്ണുകളിൽ മറച്ചുവച്ച ഒരു വേദന. ഫിലിപ്പ് നേരെ അടുത്തേക്ക് വന്നു വിളിച്ചു. “ഫാദർ... "
അച്ഛൻ എഴുന്നേറ്റു അവന്റെ അടുത്തേക്ക് ചെന്നു. വന്നോ മോനേ...എല്ലാം എടുത്തോ? അച്ഛൻ ചോദിച്ചു. എടുത്തു ഫാദർ.
അച്ഛൻ കൈ ഉയർത്തി അവനെ ആശീർവദിച്ചു.
“കർത്താവ് നിന്റെ വഴികൾ നേരെയാക്കട്ടെ" ഫിലിപ്പ് തലകുനിച്ചു. ഫിലിപ്പ് കുറച്ചു നിമിഷം അച്ഛനെ നോക്കി നിന്നു. ശേഷം അവൻ മൃതുവായി അച്ഛന്റെ കൈ പിടിച്ചു. ആ കൈ, അവനെ നടക്കാൻ പഠിപ്പിച്ച കൈ. അവൻ അത് നെഞ്ചിലേക്ക് ചേർത്തു. ശേഷം ഫിലിപ്പ് തിരിഞ്ഞു നടക്കാൻ ശ്രമിച്ചു. ഒരു ചുവട്, മറ്റൊരു ചുവട്, ഓരോ ചുവടിലും അവന്റെ ഹൃദയം പിന്നിലേക്ക് വലിക്കപ്പെടുന്ന പോലെ. വാതിൽ കടന്നിറങ്ങി.
പത്രോസേ അച്ഛൻ വിളിച്ചു. അച്ചോ...
സൂക്ഷിച്ചു കൊണ്ടുപോവണം മോനെ.
ശരി അച്ചോ, ഞാൻ നോക്കിക്കോളാം പത്രോസ് ഉറപ്പായി പറഞ്ഞു. ഫിലിപ്പ് ജീപ്പിനരികിൽ എത്തി. കയറാൻ പോകുമ്പോൾ,
അവൻ ഒരു നിമിഷം നിന്നു. അവൻ തിരിഞ്ഞുനോക്കി. പള്ളി, മുറ്റം, അവന്റെ ബാല്യം, അച്ഛൻ. കണ്ണുകൾ വീണ്ടും നനഞ്ഞു. അച്ഛൻ അവനോടായി പറഞ്ഞു “ഭയപ്പെടേണ്ട... കർത്താവ് നിന്നോടുകൂടെ ഉണ്ടു" ഫിലിപ്പ് ചെറുതായി ചിരിച്ചു. ശരി ഫാദർ. അവൻ ജീപ്പിൽ കയറി. വാതിൽ അടഞ്ഞു. എഞ്ചിൻ സ്റ്റാർട്ട് ചെയ്തു.
ജീപ്പ് പതുക്കെ മുന്നോട്ട് നീങ്ങി. അച്ഛൻ അവിടെ തന്നെ നിന്നു. ജീപ്പ് കണ്ണിൽ കാണാതാകുന്നത് വരെ.
വഴി വളഞ്ഞപ്പോൾ പള്ളി മറഞ്ഞു.
ഫിലിപ്പ് മന്ദമായി മുന്നോട്ട് നോക്കി.
സൂര്യൻ ഉയരാൻ തുടങ്ങി. അവന്റെ മനസ്സിൽ ഒരു പേര് വീണ്ടും ഉയർന്നു സാറ.!🍃
തുടരും.........
അഭിപ്രായം കമെന്റിലൂടെ അറിയിക്കണേ. ലോജിക് ചിലപ്പോ നോക്കരുത്. അങ്ങോട്ട് ഒരു എഴുത്താണ്.
Up Next
Keep the reading flow going with the next chapter lined up and ready.