← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 3🍃

Page 2 of 2 · 126 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

'എന്ത് മതിയാക്ക്'? "ഞാൻ സത്യം ആണല്ലോ പറയുന്നത്". അവൾ കസേരയിൽ ചാരിയിരുന്നു.

 

"അമ്മേ, ഈ ചേട്ടൻ വന്നതോടെ നമ്മുടെ വീട്ടിലെ സ്റ്റാൻഡേർഡ് ഒന്ന് കയറിയല്ലോ". ജിനി! ഇത്തവണ അന്നാമ്മ കുറച്ച് കർശനമായി വിളിച്ചു.

 

ഫിലിപ്പ് അല്പം ചിരിച്ചു.

 

അത് കണ്ട ജിനി കണ്ണ് വലുതാക്കി. അയ്യോ... 'ചിരിക്കുമ്പോൾ ഇതിലും ഭംഗിയുണ്ട്'!

 

ഇപ്പോൾ സാറയ്ക്കും ചിരി അടക്കാനായില്ല.

 

ഫിലിപ്പിന്റെ മുഖം ചെറുതായി ചുവന്നു. അവൻ ഇനിയും നിൽക്കുന്നത് കണ്ട അന്നാമ്മ പറഞ്ഞു..'മോനേ, നീ ഇരിക്ക്'.

അവൻ പതുക്കെ ഇരുന്നു. അവന്റെ സൈഡിൽ ജിനി. മുന്നിൽ സാറ.

 

ഫിലിപ്പ് തല ഉയർത്താതെ ഇരിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കണ്ണുകൾ അറിയാതെ ഒരിക്കൽ സാറയിലേക്കു നീങ്ങി.

 

അവൾ അപ്പോഴും അവനെ നോക്കിക്കൊണ്ടിരുന്നു. അവരുടെ കണ്ണുകൾ വീണ്ടും ഉടക്കി.

ഈ തവണ...സാറ നോട്ടം മാറ്റിയില്ല.

 

ഒരു ചെറു പുഞ്ചിരിയോടെ തന്നെ നോക്കി നിന്നു.

 

ഫിലിപ്പിന്റെ ഉള്ളിൽ ഇന്നലത്തെ ജനൽനോട്ടം വീണ്ടും ഉണർന്നു. അവൻ പെട്ടെന്ന് പ്ലേറ്റിലേക്കു നോക്കി. ജിനി അതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

 

അവളുടെ ചുണ്ടിന്റെ വക്കിൽ

ഒരു ചെറിയ ചിരി തെളിഞ്ഞു.

 

അന്നാമ്മ ഭക്ഷണം വിളമ്പിക്കൊണ്ടിരുന്നു.

 

"ഇവൾ ജിനി. പനി കുറച്ചു മാറി. വീട്ടിൽ ഇരിക്കുന്നതുകൊണ്ട് വായ മാത്രം കൂടുതൽ വർക്ക്‌ ചെയ്യുന്നു."

 

അമ്മേ! ജിനി ചിരിച്ചു. ഇവളെ ഒഴിഞ്ഞു മാറാൻ പഠിച്ചാൽ നീ ഇവിടെ സമാധാനമായി ജീവിക്കും, സാറ ആദ്യമായി ഫിലിപ്പിനോട് പറഞ്ഞു.

 

അവളുടെ ശബ്ദം മൃദുവായിരുന്നു.

 

ഫിലിപ്പ് തല ഉയർത്തി അവളെ നോക്കി. അതിന് പറ്റുമോ എന്ന് അറിയില്ല, അവൻ ചെറുതായി മറുപടി പറഞ്ഞു.

 

സാറ ഒരു നിമിഷം അവനെ നോക്കി നിന്നു. അവൻ സംസാരിച്ചു എന്നത് തന്നെ അവൾക്ക് ഒരു ചെറിയ സന്തോഷമായി തോന്നി.

 

ഓഹ്...ജിനി ഉടനെ ഇടപ്പെട്ടു. ചേട്ടൻ ഡയലോഗ് ഒക്കെ പറയുന്ന ആളാണല്ലോ! ഭക്ഷണം കഴിക്ക്, അന്നാമ്മ പറഞ്ഞു.

 

ശരി അമ്മേ, ജിനി പറഞ്ഞു. പിന്നെ വീണ്ടും ഫിലിപ്പിനോട്,

 

ചേട്ടാ, നിന്റെ മുഴുവൻ പേര് എന്താ? "ഫിലിപ്പ്".

അത് എനിക്കും അറിയാം. മുഴുവൻ പേര് പറയ്? "ഫിലിപ്പ്... അത്ര തന്നെ". ജിനി ഒന്ന് നിശ്ശബ്ദമായി. ഓ... മിസ്റ്ററി ഹീറോ!

സാറ വീണ്ടും ചിരിച്ചു. അപ്പൊ ഞാൻ വിളിക്കുന്നത് ‘ഫിലിപ്പ് ചേട്ടാ’ എന്നായിരിക്കും, ജിനി തീരുമാനിച്ചു.

 

'ഞാൻ എങ്ങനെയാ വിളിക്കേണ്ടത്'?

സാറ പതുക്കെ ചോദിച്ചു.

 

ആ ചോദ്യം വളരെ സാധാരണമായിരുന്നു. പക്ഷേ ഫിലിപ്പിന് അത് കേട്ടപ്പോൾ എന്തുകൊണ്ടോ ഹൃദയം ഒന്ന് മൃദുവായി.

അവൻ അവളെ നോക്കി.

നിനക്ക്... ഇഷ്ടമുള്ള പോലെ വിളിക്കാം.

 

സാറയുടെ മുഖത്ത് ഒരു ചെറു പ്രകാശം പടർന്നു. ജിനി ഉടനെ പറഞ്ഞു. അയ്യോ, സ്പെഷ്യൽ പെർമിഷൻ കിട്ടിയോ?

 

ജിനീ! സാറ അവളെ നോക്കി.

 

എന്താ? ഞാൻ കണ്ടത് പറയുന്നേ.

 

ഫിലിപ്പ് ഈ തവണ ചിരി അടക്കാനായില്ല.

അവന്റെ ചിരി കണ്ടപ്പോൾ സാറയുടെ മനസ്സ് അറിയാതെ ഒന്ന് നിശ്ചലമായി. അവൻ വളരെ ഭംഗിയുള്ളവനായിരുന്നു.

 

പക്ഷേ ഭംഗിയേക്കാൾ കൂടുതലായി അവളെ പിടിച്ചു നിർത്തിയത് അവന്റെ മുഖത്തിലെ ആ നിഷ്കളങ്കതയായിരുന്നു.

 

കോളേജിൽ അവൾ കാണുന്ന പല ആൺകുട്ടികളിലും ഇല്ലാത്ത ഒരുതരം ശാന്തത.

ഒരുതരം ഭദ്രത.

ഒരുതരം സത്യസന്ധത.

 

അത് അവളെ അവനിലേക്ക് അറിയാതെ അടുപ്പിച്ചു.

 

 

അപ്പോഴാണ് ജോസഫ് പുറത്തുനിന്ന് അകത്തേക്ക് വന്നത്.

 

'സാറാമ്മേ', ഇന്നെന്താ ബസ്സിൽ ആണോ പോകുന്നത്?/

അതെ അപ്പച്ചാ..

 

ജോസഫ് ഫിലിപ്പിനെ നോക്കി.

 

എടാ, നീ വണ്ടി എടുത്തോ. സാറയെ കോളേജിൽ ഒന്ന് വിട്ടിട്ട് വാ.

ഫിലിപ്പ് പെട്ടെന്ന് തല ഉയർത്തി.

 

ഞാനോ?

 

അതെ. "ഇന്നുമുതൽ നീയല്ലേ ഇവിടെ ഉള്ളത്.

വണ്ടി ഓടിക്കാൻ അറിയാമെന്ന് കുര്യാകോസച്ഛൻ പറഞ്ഞല്ലോ".

 

'ആ അറിയാം.' ഫിലിപ്പ് മറുപടി കൊടുത്തു.

 

അമ്മേ, ഇപ്പൊ മനസ്സിലായോ? ചേട്ടന്റെ ജോയിനിങ് ഓഫറിൽ തന്നെ കോളേജ് ഡ്രോപ്പ് ഇന്ക്ലൂടെഡ്!.

 

സാറ ജിനിയെ നോക്കി.

മിണ്ടാതെ ഭക്ഷണം കഴിക്ക്. എന്താ? എനിക്ക് ഒന്നും പറയാനും പാടില്ലേ?

 

ജിനി വീണ്ടും ചിരിച്ചു. സാറ ഭക്ഷണം കഴിക്കുന്നതുപോലെ നടിച്ചെങ്കിലും

അവളുടെ ഉള്ളിൽ ചെറിയൊരു തിരമാല പടർന്നിരുന്നു.

 

ഫിലിപ്പിനൊപ്പം ഒറ്റയ്ക്ക് പോവുന്നത്.

 

ആ ചിന്ത തന്നെ അവളുടെ ഹൃദയമിടിപ്പ് അല്പം കൂട്ടി.

 

 

കുറച്ചു നേരം കഴിഞ്ഞ് സാറ ബാഗ് എടുത്ത് പുറത്തേക്ക് ഇറങ്ങി.

 

ഫിലിപ്പ് ഇതിനകം കാർ പുറത്തെടുത്ത് നിർത്തിയിരുന്നു.

 

വെളുത്തൊരു പഴയ മോഡൽ ബെൻസ് കാർ.

 

കഴുകിയെടുത്തതുപോലെ തിളങ്ങി നിന്നു.

 

ഫിലിപ്പ് ഡ്രൈവർ സീറ്റിൽ ഇരിക്കുമ്പോൾ സാറ കുറച്ചു നിമിഷം അവനെ നോക്കി നിന്നു. സ്റ്റിയറിങ്ങിൽ കൈവെച്ച് ഇരിക്കുന്ന അവനെ കണ്ടപ്പോൾ അവൾക്ക് അറിയാതെ ഒരു ചിന്ത വന്നു.

ഇവന് ഇതിലും നന്നായി സ്യൂട്ട് ചെയ്യുന്നത് ഇതാണ്.

 

അവൾ വാതിൽ തുറന്ന് കയറി.

കാറിനു അകത്ത് ഒരു നിമിഷം നിശ്ശബ്ദമായി.

 

അവൾ സീറ്റ് ബെൽറ്റ് ഇടാൻ ശ്രമിക്കുമ്പോൾ അത് അല്പം കുടുങ്ങി. ഫിലിപ്പ് പെട്ടെന്ന് തിരിഞ്ഞു.

'ഞാൻ... ഹെല്പ് ചെയ്യണോ?'

സാറ അവനെ നോക്കി. രണ്ടുപേരും വളരെ അടുത്തായി.

 

ഒരു നിമിഷം. ഒരുതരം നാണം. 'വേണ്ട...ശെരിയായി'.

അവൾ വേഗം ബെൽറ്റ് ഇട്ട് പറഞ്ഞു.

 

ഫിലിപ്പ് കാർ സ്റ്റാർട്ട് ചെയ്തു.

വണ്ടി മുറ്റം വിട്ട് റോഡിലേക്ക് ഇറങ്ങിയിട്ടും കുറച്ചുനേരം ആരും ഒന്നും പറഞ്ഞില്ല.

 

ഫിലിപ്പ് റോഡിലേക്ക് ശ്രദ്ധിച്ചു. സാറ ഇടയ്ക്കിടെ അവനെ നോക്കി. അവൻ സംസാരിക്കുമോ? അല്ലെങ്കിൽ മുഴുവൻ വഴിയും മിണ്ടാതെയിരിക്കുമോ?

 

അവൾക്ക് തന്നെയാണ് കൗതുകം. അവസാനം ആദ്യം സംസാരിച്ചത് ഫിലിപ്പായിരുന്നു.

 

നിന്റെ... കോളേജ് ഒരുപാട് ദൂരെയാണോ?

 

സാറയ്ക്ക് ആ ചോദ്യം കേട്ട് ഉള്ളിൽ ഒരു ചെറിയ സന്തോഷം തോന്നി.

 

അത്രയും ദൂരം ഇല്ല... അരമണിക്കൂർ....വീണ്ടും ചെറിയ മൗനം. പിന്നെ അവൾ തന്നെ ചോദിച്ചു.

 

നിനക്ക് ഇവിടെ അഡ്ജസ്റ്റ് ആവുന്നുണ്ടോ?

 

ഫിലിപ്പ് കുറച്ചു നിമിഷം ആലോചിച്ചു.

"കുറച്ചു കൂടെ ആവാനുണ്ട്, പൂർണ്ണമായി ആയിട്ടില്ല".

 

സാറ അവനെ നോക്കി. അവന്റെ ശബ്ദത്തിൽ ഒരു നിഷ്കളങ്കമായ സത്യസന്ധത ഉണ്ടായിരുന്നു. അത് നോർമൽ ആണ്, അവൾ പറഞ്ഞു.

 

പക്ഷേ അമ്മയും അപ്പയും വളരെ നല്ല ആളുകളാണ്. ജിനിയെ മാത്രം ഒന്ന് സഹിക്കണം.

 

ഫിലിപ്പ് ചെറുതായി ചിരിച്ചു. അവൾ ഫണ്ണി ആണ്. അവൾക്ക് ആളുകളെ ടീസ് ചെയ്യുന്നതാണ് മെയിൻ ഹോബി.

 

"അത് കിട്ടുന്നുണ്ട്". ഫിലിപ്പ് പറഞ്ഞു.

 

സാറ ചിരിച്ചു. അവളുടെ ചിരിയുടെ ശബ്ദം കാറിനകത്ത് അലിഞ്ഞു.

 

ഫിലിപ്പിന്റെ ഉള്ളിൽ അറിയാതെ ഒരു ആശ്വാസം പടർന്നു.

 

താൻ നഴ്സിംഗ് ആണോ പഠിക്കുന്നത്? അവൻ ചോദിച്ചു. അതെ. ഫൈനൽ ഇയർ....

 

'നീ'?

 

 

ബി.കോം കഴിഞ്ഞു. അമ്മ പറഞ്ഞു....ഇയ്യാൾക്ക് വണ്ടികളോട് ഇഷ്ടം ഉണ്ടെന്ന് ഇന്നലെ തന്നെ മനസ്സിലായി, സാറ പറഞ്ഞു.

 

ഫിലിപ്പ് ഒന്ന് അവളെ നോക്കി ചോദിച്ചു.

 

'എങ്ങനെ'?

 

കാറുകൾ നോക്കിയപ്പോൾ നിന്റെ കണ്ണുകൾ മാറിയിരുന്നു. ആ വാക്ക് കേട്ട് ഫിലിപ്പ് ഒരു നിമിഷം മിണ്ടാതെ നിന്നു.

പിന്നെ ചോദിച്ചു അപ്പോ...നീ.. നീ ശ്രദ്ധിച്ചിരുന്നോ?

സാറ അതിന് ഉടൻ മറുപടി പറഞ്ഞില്ല.

അവൾ ജനലിന് പുറത്തേക്ക് നോക്കി.

 

പക്ഷേ ചുണ്ടിന്റെ വക്കിൽ ഒരു ചെറു പുഞ്ചിരി ഉണ്ടായിരുന്നു.

"ചെറുതായിട്ട്" അവൾ പതുക്കെ പറഞ്ഞു.

 

ഫിലിപ്പിന്റെ കൈ സ്റ്റിയറിങ്ങിൽ പിടിച്ചിരുന്നത് അല്പം മുറുകി.

അവന്റെ ഹൃദയം എന്തുകൊണ്ടോ വേഗത്തിൽ മിടിച്ചു.

 

 

കോളേജിന്റെ ഗേറ്റ് അടുത്തെത്തുമ്പോൾ സാറക്ക് എന്തോ ഒരു വിചിത്രമായ നിരാശ തോന്നി. വഴി ഇത്ര പെട്ടെന്ന് തീർന്നോ എന്ന പോലെ.

 

കാർ നിർത്തിയതും അവൾ ബാഗ് എടുത്തു. വാതിൽ തുറക്കാൻ മുൻപ് അവൾ ഒന്ന് തിരിഞ്ഞു നോക്കി.

 

'താങ്ക്സ്'.. അവൾ കുറച്ചു നിമിഷം കൂടി അവനെ നോക്കി നിന്നു. പിന്നെ ചോദിച്ചു. 'വൈകിട്ട് വരുമല്ലോ'? ഫിലിപ്പ് ഒന്ന് അമ്പരന്നു. എന്ത്? തിരിച്ച് കൊണ്ടുപോകാൻ...ആ... വരാം. സാറ ചിരിച്ചു. ശരി...അവൾ ഇറങ്ങി.

 

കോളേജിലേക്ക് നടന്ന് പോകുമ്പോൾ

അവൾ പിന്നിലേക്ക് തിരിഞ്ഞു നോക്കി.

 

ഫിലിപ്പ് ഇപ്പോഴും അവളെ നോക്കിക്കൊണ്ടിരുന്നു.

 

അവരുടെ കണ്ണുകൾ ഈ തവണയും ദൂരത്ത് നിന്ന് തമ്മിൽ ഉടക്കി.

അവൾ ചെറുതായി ചിരിച്ചു. അവൻ തിരിച്ചും.

അവൾ അകത്തേക്ക് നടന്നു. ഫിലിപ്പ് കാർ മുന്നോട്ട് എടുത്തു. പക്ഷേ ഈ തവണ അവൻ വന്നപ്പോൾ ഉണ്ടായിരുന്ന അതേ മനുഷ്യൻ ആയിരുന്നില്ല.

 

കാരണം ഈ വീട്ടിലേക്ക് വന്നതോടെ

അവന് ഒരു ജോലി മാത്രമല്ല കിട്ടിയത്.

 

അവന്റെ ഹൃദയത്തിലേക്ക് ശാന്തമായി നടന്നു കയറുന്ന ഒരു പേര് കൂടി കിട്ടിയിരുന്നു.

 

 

 

"സാറ". 🍃

 

 

 

 

 

 

 

 

 

 

തുടരും...........

 

 

 

 

 

അഭിപ്രായങ്ങൾ അറിയിക്കണേ, എങ്കിലേ അടുത്ത ഭാഗം എഴുതാൻ ഒരു രസം ഉണ്ടാവൂ........ 💕

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 4🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter