← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 6🍃

Page 2 of 3 · 132 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ആ വാക്ക് കേട്ട നിമിഷം അന്നാമ്മയ്ക്ക് അവനെ ചേർത്തുപിടിക്കണമെന്നു തോന്നി.

 

തിരിച്ചു ജീപ്പിലേക്കു നടക്കുമ്പോൾ തോട്ടത്തിലെ തണുപ്പ് കൂടിയിരുന്നു.

മണ്ണിന്റെ മണം, ഏലക്കയുടെ മൃദുവായ കനം, ഇലകളുടെ നനവ്  എല്ലാം ചേർന്ന് ഒരു ശാന്തത പടർത്തി.

ഫിലിപ്പിന്റെ ഉള്ളിൽ രാവിലെ വന്നതിലുപരി ഒരു ഭാരം കുറവായിരുന്നു.

 

ജീപ്പിൽ കയറുന്നതിന് മുൻപ് അന്നാമ്മ തിരിഞ്ഞ് തോട്ടത്തെ ഒന്ന് നോക്കി.

“കൃഷിയും ആളുകളും ഒരുപോലെയാണ് മോനേ,”

അന്നാമ്മ പതുക്കെ പറഞ്ഞു.

 

 

ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.

 

 

“ശരിയായ മണ്ണ് കിട്ടിയാൽ,

ശരിയായ ശ്രദ്ധ കിട്ടിയാൽ,

ഒരുപാട് തകർന്നതുപോലും വീണ്ടും വളരും.”

ആ വാക്കുകൾ ഫിലിപ്പിന്റെ ഹൃദയത്തിൽ പതിഞ്ഞു.

 

 

ജിനി ഉടൻ ചെറുതായി പറഞ്ഞു:

“അമ്മച്ചി, ഇതെല്ലാം quotes ബുക്ക്‌ ആയി പബ്ലിഷ് ചെയ്താൽ ഞാൻ കവർ ഡിസൈൻ ചെയ്യും.”

 

അന്നാമ്മ ചിരിച്ചു.

 

 

ഫിലിപ്പ് ചിരിച്ചുകൊണ്ട് ജീപ്പിന്റെ ഡോർ അടച്ചു.

ജീപ്പ് വീണ്ടും മുറ്റത്തേക്കുള്ള വഴിയിലേക്ക് തിരിഞ്ഞു.

 

പിന്നിലെ സീറ്റിൽ അന്നാമ്മയും ജിനിയും സംസാരിച്ചുകൊണ്ടിരുന്നു.

പക്ഷേ ഫിലിപ്പിന്റെ ഉള്ളിൽ മറ്റൊരു നിശ്ശബ്ദത ഉണ്ടായിരുന്നു.

 

ചില മുറിവുകൾ തുറന്ന് കാണിക്കാതെ തന്നെ മനസ്സിലാക്കുന്ന ആളുകൾ ഇനിയും ലോകത്തിൽ ഉണ്ടെന്ന് അവൻ പഠിച്ചു.

 

 

ആ ദിവസത്തിന് ശേഷം അന്നാമ്മ അവന് വെറും ജോസഫിന്റെ ഭാര്യയോ വീട്ടിലെ മുതിർന്നവളോ ആയിരുന്നില്ല.

 

അവന് നഷ്ടപ്പെട്ടുപോയ ഒരു അമ്മയുടെ ശാന്തമായ സ്ഥാനത്തേക്ക് മാറിത്തുടങ്ങി.

 

മറ്റുവശത്ത് ജിനിയും ഇനി അവന് വെറും തമാശ പറയുന്ന വീട്ടിലെ പെൺകുട്ടിയല്ലായിരുന്നു.

അവൾ ചിരിക്കുമ്പോഴും എല്ലാം കാണുന്ന,

പക്ഷേ വേണ്ടിടത്ത് മാത്രം ഗൗരവമാകുന്ന,

മനസ്സിലാക്കാൻ കഴിയുന്ന ഒരാളാണെന്ന് അവൻ മനസ്സിലാക്കി.

 

 

തോട്ടത്തിൽ പോയ ആ ചെറിയ യാത്ര

അന്നേദിവസം വീട്ടിലേക്ക് മടങ്ങുമ്പോൾ മൂന്നുപേരുടെയും ഇടയിൽ പറയാതെ തന്നെ ഒരു പുതിയ അടുപ്പം വെച്ച് കഴിഞ്ഞിരുന്നു.

 

ജീപ്പ് കുന്നിൻവഴി പതുക്കെ താഴേക്ക് ഇറങ്ങിക്കൊണ്ടിരുന്നു. മഴ കഴിഞ്ഞ മലവഴികൾക്ക് ഒരു പ്രത്യേക നിശ്ശബ്ദത ഉണ്ടായിരുന്നു.

ടയറുകൾ നനഞ്ഞ മണ്ണിൽ ചെറുതായി തഴുകി നീങ്ങുന്ന ശബ്ദം മാത്രം. പിന്നിലെ സീറ്റിൽ ജിനി എന്തോ പറഞ്ഞുകൊണ്ടിരുന്നു.

അന്നാമ്മ ഇടയ്ക്ക് മറുപടി പറയും.

പക്ഷേ ഫിലിപ്പിന്റെ മനസ്സ് മുഴുവൻ ആ വാക്കുകളിൽ പിടഞ്ഞുനിന്നു.

 

“ചിലർക്കോ... കുടുംബം വഴിയിൽ കിട്ടും.”

 

ആ ഒരു വാക്ക് മാത്രം

അവന്റെ ഉള്ളിൽ വീണ്ടും വീണ്ടും മുഴങ്ങി. ഒരുപാട് വർഷങ്ങൾക്കു ശേഷം ആദ്യമായി താൻ ആരുടെയെങ്കിലും ഇടയിൽ ഒരാളായി ഇരിക്കുന്നതുപോലെ തോന്നി.

 

വീട്ടുമുറ്റത്ത് ജീപ്പ് നിർത്തിയപ്പോൾ

വരാന്തയിൽ നിന്ന് സാറ താഴേക്ക് നോക്കി നിന്നിരുന്നു. അവൾക്കത് ഒരു സാധാരണ നോക്കല്ലായിരുന്നു.

ആദ്യം അവളുടെ കണ്ണ് പോയത് അന്നാമ്മയിലേക്കും ജിനിയിലേക്കും.

പിന്നെ ഫിലിപ്പിലേക്കും.

 

അവന്റെ മുഖത്ത് പുറത്ത് പോയതിന് മുൻപുണ്ടായിരുന്ന അതേ ഭാവമല്ലെന്ന് അവൾക്ക് ഉടനെ മനസ്സിലായി. അവൻ അല്പം ശാന്തമായിരുന്നു. അല്പം ലഘുവായിരുന്നതുപോലും.

സാറയുടെ കണ്ണുകളിൽ അറിയാതെ ഒരു ചെറു ആശ്വാസം തെളിഞ്ഞു.

 

“വന്നോ?”

അവൾ വരാന്തയിൽ നിന്ന് ചോദിച്ചു.

 

“വന്നു,”

അന്നാമ്മ ആദ്യം മറുപടി പറഞ്ഞു.

“നിന്റെ ഫിലിപ്പിന് ഇപ്പോ ഏലക്കയുടെ തിയറി മുഴുവൻ ആയി പഠിപ്പിച്ചു.”

 

ജിനി ഉടൻ ചിരിച്ചുകൊണ്ടു പറഞ്ഞു.

“തിയറി മാത്രം അല്ല. ഇമോഷണൽ agriculture കൂടി.”

സാറ ചിരിച്ചുകൊണ്ട് പടികൾ ഇറങ്ങി.

“അതെന്താ പുതിയ subject?”

 

“കൃഷിയും മനുഷ്യരും ഒരുപോലെ ആണെന്ന് അമ്മച്ചി ക്ലാസ്സ്‌ എടുത്തു,”

ജിനി പറഞ്ഞു.

 

സാറയുടെ കണ്ണുകൾ

ഒരു നിമിഷം ഫിലിപ്പിന്റെ മുഖത്ത് നിന്നു.

“അതൊക്കെ ഇദ്ദേഹം absorb ചെയ്തോ?”

അവൾ ചെറുതായി ചോദിച്ചു.

 

ഫിലിപ്പ് അവളെ നോക്കി.

വളരെ ചെറുതായി ചിരിച്ചു.

“ചില കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാകും.”

 

ആ മറുപടി കേട്ടപ്പോൾ

സാറയുടെ ചുണ്ടിന്റെ വക്കിൽ

വളരെ ചെറിയൊരു പുഞ്ചിരി വിരിഞ്ഞു.

 

അവൾ ഒന്നും പറഞ്ഞില്ല. പക്ഷേ അവന്റെ ശബ്ദത്തിൽ ഇന്ന് എന്തോ മാറ്റമുണ്ടെന്ന് അവൾക്ക് വ്യക്തമായിരുന്നു.

 

 

ഉച്ചഭക്ഷണത്തിന് ശേഷം വീട് പതുക്കെ ശാന്തമായി.

 

ജോസഫ് പുറത്തേക്ക് പോയിരുന്നു.

അന്നാമ്മ അല്പം വിശ്രമിക്കാൻ മുറിയിലേക്ക് പോയി. ജിനി ഫോൺ ചാർജറിൽ കുത്തി വെച്ച്

“ഞാൻ അഞ്ച് മിനിറ്റ് കിടക്കേണേ” എന്ന് പറഞ്ഞ് മുറിയിലേക്കും പോയി.

 

വരാന്തയിലൂടെ മഴ കഴിഞ്ഞ കാറ്റ് കടന്നുപോകുന്നുണ്ടായിരുന്നു.

ചുവരുകളിൽ ഇനിയും നനവിന്റെ തണുപ്പ്.

 

ഫിലിപ്പ് ഔട്ട് ഹൗസിലേക്ക് പോകാമെന്ന് വിചാരിച്ചെങ്കിലും

അവന്റെ കാലുകൾ അറിയാതെ തന്നെ വീട്ടിന്റെ സൈഡിലുള്ള ചെറിയ കല്ല് ബെഞ്ചിലേക്കാണ് നടന്നത്.

മരങ്ങളുടെ നിഴൽ വീഴുന്ന

ശാന്തമായ ഒരു കോണായിരുന്നു അത്.

 

അവൻ അവിടെ ഇരുന്നു. കൈയിൽ അന്നാമ്മയുടെ വാക്കുകൾ. മനസ്സിൽ ഒരുപാട് പഴയതും പുതിയതുമായ വികാരങ്ങൾ.

 

അപ്പോഴാണ് അവന്റെ അരികിലേക്ക് പതുക്കെ ഒരു നിഴൽ വന്ന് നിന്നത്.

 

സാറ.

 

അവൾ വസ്ത്രം മാറിയിരുന്നു.

ഇളം നീല നിറത്തിലുള്ള കോട്ടൺ കുർത്തി. മുടി പിന്നിലേക്ക് അല്പം കെട്ടി.

 

“ഇവിടെ ഒറ്റയ്ക്ക് ഇരിക്കുകയാണോ?”

അവൾ ചോദിച്ചു.

 

ഫിലിപ്പ് മുകളിലേക്ക് നോക്കി.

“ഒറ്റയ്ക്ക് ഇരിക്കണമെന്നല്ല...അങ്ങനെ വന്നു ഇരുന്നുപോയി.”

 

സാറ അവന്റെ അരികിലെ കല്ല് ബെഞ്ചിൽ ഇരുന്നു. അവർക്കിടയിൽ അല്പം ദൂരം ഉണ്ടായിരുന്നു. പക്ഷേ ആ ദൂരത്തിനുള്ളിൽ ഇപ്പോൾ മൗനം അസ്വസ്ഥമായിരുന്നില്ല.

 

“ഏലക്ക ക്ലാസ് എങ്ങനെയായിരുന്നു?”

അവൾ ചോദിച്ചു.

 

ഫിലിപ്പ് ചെറുതായി ചിരിച്ചു.

“ക്ലാസ്സൊക്കെ നല്ലതായിരുന്നു.

 

“അമ്മച്ചിയോട് സംസാരിച്ചോ?”

സാറയുടെ ശബ്ദം മൃദുവായി.

 

അവൻ ഒരു നിമിഷം മിണ്ടാതിരുന്നു.

പിന്നെ തലതാഴ്ത്തി.

“കുറച്ച്.”

 

“കുറച്ചോ…?

 

അല്ല കുറെ?”

ഫിലിപ്പ് അവളെ നോക്കി.

 

 

സാറ അവന്റെ മുഖത്ത് നിന്ന് കണ്ണ് മാറ്റിയില്ല.

 

“നീ പറയാതെ ഇരുന്നാലും നിന്റെ മുഖം ചില കാര്യങ്ങൾ പറഞ്ഞുതരും.”

ആ വാക്ക് കേട്ടപ്പോൾ ഫിലിപ്പിന്റെ ഉള്ളിൽ എന്തോ ഒന്ന് നിശ്ശബ്ദമായി നീങ്ങി.

 

അവൻ താഴേക്ക് നോക്കി.

“എനിക്ക്...ഇവിടെ ചിലപ്പോൾ അപ്രതീക്ഷിതമായ അനുഗ്രഹമായി തോന്നും.”

 

“അത് നല്ലതല്ലേ?”

സാറ ചോദിച്ചു.

 

“നല്ലതാണ്,”

“പക്ഷേ...ചിലപ്പോൾ പേടിയാകും.”

 

സാറ ചോദിച്ചു.

“എന്തിന്?”

 

ഫിലിപ്പ് മറുപടി പറയുന്നതിന് മുൻപ്

ചെറുതായി ശ്വാസം വിട്ടു.

“ഇതൊക്കെ നഷ്ടപ്പെട്ടാൽ എങ്ങനെയിരിക്കുമെന്നു ചിന്ത വരുന്നു.”

 

ആ വാക്ക് കേട്ട നിമിഷം

സാറയുടെ മുഖത്തെ കളി അല്പം മാറി.

അവൾ അവനെ നേരെ നോക്കി.

“ഫിലിപ്പ്…”

 

അവൻ തല ഉയർത്തി.

 

സാറ കുറച്ച് നിമിഷം അവന്റെ കണ്ണുകളിൽ നോക്കി നിന്നു.

പിന്നെ വളരെ പതുക്കെ പറഞ്ഞു...

“എല്ലാം നഷ്ടമാകില്ല.”

 

അവൻ ഒന്നും പറഞ്ഞില്ല.

 

“ചില ആളുകൾ...ജീവിതത്തിൽ വന്നാൽ അവരെ തിരിച്ചു പഴയപോലെ പുറത്താക്കാൻ പറ്റില്ല.”

അവളുടെ ശബ്ദം സൗമ്യമായിരുന്നു.

 

പക്ഷേ ആ വാക്കുകൾ വളരെ ആഴത്തിൽ അവന്റെ ഉള്ളിലേക്ക് ചെന്നിറങ്ങി.

 

ഫിലിപ്പിന്റെ ഹൃദയം പതുക്കെ ശക്തിയായി മിടിച്ചു.

“നീ...ഇങ്ങനെ സീരിയസ് ആയി സംസാരിക്കുമ്പോൾ എനിക്ക് എന്താണ് പറയേണ്ടതെന്ന് അറിയില്ല,”

അവൻ ചെറുതായി ചിരിച്ചു പറഞ്ഞു.

 

സാറയും ചെറുതായി ചിരിച്ചു.

“അപ്പോ പറയണ്ട.”

 

 

അവിടെ ചില നിമിഷങ്ങൾ രണ്ടുപേരും ഒന്നും പറയാതെ ഇരുന്നു.

പിന്നെ ഫിലിപ്പ് തന്റെ ഷർട്ടിന്റെ പോക്കറ്റിൽ നിന്ന് അവൾ സ്റ്റോർറൂമിൽ കൊടുത്ത ആ ചെറിയ വെള്ളി കുരിശ് എടുത്തു.

സാറ അത് കണ്ടതും അവളുടെ കണ്ണുകളിൽ ഒരു പ്രകാശം തെളിഞ്ഞു.

 

“കൈയിൽ തന്നെയാണോ വെച്ചേക്കുന്നേ?”

 

“മ്മ്…”

“നീ തന്നത് കളഞ്ഞു പോകുമോ എന്ന പേടിയുണ്ട്.”

അവൻ പറഞ്ഞു.

 

സാറ വളരെ ചെറുതായി ചിരിച്ചു.

“അത് വെറും ഒരു പഴയ വസ്തു മാത്രമല്ലല്ലോ?”

അവൾ ചോദിച്ചു.

 

ഫിലിപ്പ് അവളെ നോക്കി.

“അല്ല.”

അവന്റെ ശബ്ദം വളരെ താഴ്ന്നിരുന്നു.

 

“ഇത്...എന്തോ ഒരാൾ എന്നെ വിശ്വസിക്കുന്നു എന്നൊരു ഫീലിംഗ് ആണ്.”

 

ആ മറുപടി കേട്ടപ്പോൾ സാറയുടെ ഉള്ളിൽ ചെറിയൊരു ചൂട് പടർന്നു.

അവൾ പതുക്കെ കൈ നീട്ടി ആ കുരിശ് അവന്റെ കൈയിൽ നിന്ന് എടുത്തു.

 

പിന്നെ അതിനെ രണ്ടു വിരലുകൾക്കിടയിൽ തിരിച്ചു നോക്കി.

അവളുടെ കഴുത്തിൽ നിന്ന് വാനിലയുടെ മണം കാറ്റിനൊപ്പം വീണ്ടും അവന്റെ അടുത്തേക്ക് വന്നു.

 

“ഇത് അമ്മമ്മയുടേതായിരുന്നു,”

അവൾ പറഞ്ഞു.

“ചെറുപ്പത്തിൽ ഞാൻ ഇത് ഒളിപ്പിച്ചു കളിക്കാറുണ്ടായിരുന്നു.

അമ്മമ്മ എന്നെ ശാസിക്കുമായിരുന്നു.”

അവളുടെ ശബ്ദത്തിൽ പഴയ ഓർമ്മകളുടെ മൃദുവായ നിഴൽ ഉണ്ടായിരുന്നു.

 

“അമ്മയെ miss ചെയ്യുന്നുണ്ടോ?”

ഫിലിപ്പ് വളരെ ശ്രദ്ധയോടെ ചോദിച്ചു.

 

സാറയുടെ കണ്ണുകൾ ഒരു നിമിഷം ദൂരേക്ക് പോയി.

“ഉണ്ട്.”

 

ചെറിയ മറുപടി.

പക്ഷേ അതിൽ വലിയ ശൂന്യത ഉണ്ടായിരുന്നു.

 

“ചില ദിവസങ്ങളിൽ തോന്നും.

ചില ദിവസങ്ങളിൽ...അവര് ഇല്ലാത്തത് വീട് മുഴുവൻ അറിയാൻ സാധിക്കും.

 

ഫിലിപ്പ് ഒന്നും പറഞ്ഞില്ല.

 

അവളുടെ വേദനയുടെ അളവ് കുറയ്ക്കാൻ ഒരു വാക്കിനും കഴിയില്ലെന്ന് അവന് ബോധ്യപ്പെട്ടിരുന്നു.

 

പക്ഷേ ഈ തവണ അവൻ വെറും കേൾക്കുന്നവനായി ഇരുന്നില്ല.

അവൻ പതുക്കെ പറഞ്ഞു,

 

“എനിക്ക് അമ്മയെ ഓർക്കാൻ ഓർമ്മകൾ പോലും ഇല്ല.”

സാറയുടെ കണ്ണുകൾ ഉടൻ അവനിലേക്ക് തിരിഞ്ഞു.

“അതുകൊണ്ട്...ആരെങ്കിലും അമ്മയെക്കുറിച്ച് പറയുമ്പോൾ

ഞാൻ ശ്രദ്ധിച്ചിരിക്കും.”

 

ആ വാക്കുകൾ കേട്ട നിമിഷം

സാറയുടെ ഹൃദയത്തെ വല്ലാതെ അലട്ടി.

 

അവൾ വളരെ സ്വാഭാവികമായി

ആ ചെറിയ വെള്ളി കുരിശ് വീണ്ടും അവന്റെ കൈയിൽ വെച്ചു.

 

ഈ തവണ അവളുടെ വിരലുകൾ

അവന്റെ വിരലുകളിൽ അല്പം കൂടുതൽ നേരം നിന്നു.

 

“അപ്പോ ഇത് നിന്റെ കൈയിൽ തന്നെ ഇരിക്കട്ടെ, ഇത് നഷ്ടപ്പെടുത്തരുത്.

കാരണം...”

അവൾ പറഞ്ഞു.

അവൾ ഒരു നിമിഷം നിർത്തി.

അവന്റെ കണ്ണുകളിൽ നോക്കി.

“ഇപ്പോൾ അതിൽ എന്റെ ഓർമ്മയും ഉണ്ട്.”

 

ഫിലിപ്പിന്റെ ശ്വാസം ഒന്ന് ചെറുതായി ധൃതിയിലായി.

ആ വാക്കുകൾ ഒരു സാധാരണ പോലെ ആയിരുന്നില്ല.

അതിൽ അവൾ പറഞ്ഞിട്ടില്ലാത്ത

ഒരുപാട് സ്നേഹം ഒളിഞ്ഞിരുന്നു.

 

 

അതേ നിമിഷം വരാന്തക്കകത്ത് നിന്ന് പെട്ടെന്ന് ഒരു ശബ്ദം.

“അഹാ...”

 

രണ്ടുപേരും ഒരുമിച്ച് തിരിഞ്ഞു നോക്കി.

കൈയിൽ ഒരു സ്റ്റീൽ ഗ്ലാസുമായി

ജിനി വാതിൽക്കൽ നിന്നിരുന്നു.

അവളുടെ മുഖത്ത് വളരെ സംശയാസ്പദമായൊരു പുഞ്ചിരി.

“ഞാൻ disturb ചെയ്തോ?”

അവൾ ചോദിച്ചു.

സാറ ഉടൻ നേരെ ഇരുന്നു ചിരിച്ചു കൊണ്ട് പറഞ്ഞു.

“നീ എപ്പോഴും disturb ചെയ്യാനാണ് ജനിച്ചത്.”

“Good. Character consistency is important,”

ജിനി പറഞ്ഞു.

 

ഫിലിപ്പ് ചിരി അടക്കാൻ നോക്കി.

ജിനി അവരുടെ അരികിലേക്ക് നടന്നു വന്നു.

“എന്താ ഇവിടെ സീരിയസ് ബെഞ്ച് മീറ്റിംഗ്?”

“ഒന്നുമില്ല,”

സാറ പറഞ്ഞു.

 

“അതെ, അതാണ് ഏറ്റവും suspicious answer,”

ജിനി മറുപടി കൊടുത്തു.

അവൾ ഫിലിപ്പിനെ നോക്കി.

“നിന്റെ മുഖം കണ്ടാൽ തന്നെ അറിയാം...നീ ഇപ്പോൾ വീട്ടുകാരനായി മാറി.”

 

ഫിലിപ്പ് ഒന്ന് അമ്പരന്നു.

“അതെന്താ?”

 

“അത് explain ചെയ്യേണ്ട കാര്യമല്ല,”

ജിനി പറഞ്ഞു.

“ആദ്യ ദിവസം വന്ന ആളിന്റെ മുഖം വേറെയായിരിക്കും. ഇപ്പോൾ ഉള്ളത് വേറെയാണ്.”

അവൾ തമാശക്ക് പറയുന്നതായിരുന്നു. പക്ഷേ സത്യം കൂടിയുണ്ടായിരുന്നു.

 

ഫിലിപ്പ് ഒരു നിമിഷം ഒന്നും പറഞ്ഞില്ല.

സാറ അവനെ നോക്കി. അവളുടെ കണ്ണുകളിൽ ആ വാക്കുകൾ കേട്ട് ഒരു നിശ്ശബ്ദമായ സന്തോഷം തെളിഞ്ഞു.

 

ജിനി പെട്ടെന്ന് കൈയടിച്ചു.

“ശരി. മതി emotional weather.

 

ചായ റെഡി. വാ രണ്ടാളും”

“നിനക്ക് അത് കൊണ്ടുവന്നൂടായിരുന്നോ?”

സാറ ചോദിച്ചു.

 

“ഞാൻ ഒരു ദൂതൻ മാത്രം.

Service charge extra,”

ജിനി പറഞ്ഞു.

 

അവിടെ പിന്നെ ചെറിയ ചിരിയായി.

 

 

വൈകുന്നേരം മഴവെള്ളം കുടിച്ച മണ്ണിന്റെ മണം വീണ്ടും കാറ്റിൽ കനത്തിരുന്നു. വരാന്തയിൽ നാലുപേരും ചായക്കായി ഇരുന്നു.

അന്നാമ്മ ചായയും പഴംപൊരിയും കൊണ്ട് വന്നു.

 

“ഏലക്ക ക്ലാസ്സ്‌ അറ്റൻഡ് ചെയ്ത വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ സ്നാക്ക്സ്,”

ജിനി പ്രഖ്യാപിച്ചു.

 

“നിനക്ക് അറ്റെൻഡൻസ് പോലും ഇല്ല,”

സാറ ഉടൻ പറഞ്ഞു.

 

“എനിക്ക് എന്റർടൈൻമെന്റ് അറ്റെൻഡൻസ്,”

ജിനി മറുപടി കൊടുത്തു.

 

Chapter navigation

Jump between chapter pages, move to the next update, or return to the story hub.