← Back to Story

ദൂരങ്ങളിലേക്ക് 🍃[പട്ടം]

ദൂരങ്ങളിലേക്ക് 4🍃

Page 1 of 3 · 105 views · 6 chapters

0.0★ rating 0 comments 0% read
Reading mode optimized for mobile

ദൂരങ്ങളിലേക്ക് 4🍃

Doorangalilekku Part 4 | Author : Pattam


Teenage

;

കോളേജിൽ നിന്ന് സാറയെ കൂട്ടിക്കൊണ്ടു മടങ്ങുമ്പോൾ, സന്ധ്യയ്ക്ക് ഒരു പ്രത്യേക ശാന്തതയുണ്ടായിരുന്നു.

 

ഇളം വെളിച്ചം മരങ്ങളിലൂടെ ചിതറിപ്പതിച്ചു. കാറിനകത്ത് മൃദുവായ ഒരു നിശ്ശബ്ദത.

അത് അസ്വസ്ഥമല്ലായിരുന്നു. രണ്ടുപേരും പരസ്പരം ഒപ്പം ഇരിക്കാൻ പതുക്കെ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു നിശ്ശബ്ദത. സാറ ജനലിന് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു.

 

ഫിലിപ്പ് സ്റ്റിയറിങ്ങിൽ കൈ വച്ച് ശ്രദ്ധയോടെ കാർ ഓടിച്ചു. പക്ഷേ അവന്റെ മനസ്സ് മുഴുവൻ റോഡിലായിരുന്നില്ല.

അവൾ അടുത്തിരിക്കുകയാണ് എന്ന ബോധ്യം മാത്രം പോലും അവന്റെ ഉള്ളിൽ ഒരു വിചിത്രമായ മൃദുത്വം നിറച്ചു. കുറച്ചു ദൂരം പിന്നിട്ടപ്പോൾ, ഫിലിപ്പ് ഒന്ന് മടിച്ചുകൊണ്ട് ചോദിച്ചു.

“ഒരു കാര്യം ചോദിക്കട്ടേ?” സാറ അവനെ നോക്കി. “ചോദിക്ക്.”

 

നിങ്ങൾ… ഈ നാട്ടിലെ വലിയ

കുടുംബം ആണല്ലോ? സാറ ചിരിച്ചു. അങ്ങനെ സ്ട്രൈറ്റ് ആയിട്ട് ചോദിക്കുമോ? ഫിലിപ്പ് ഒന്ന് നാണത്തോടെ ചിരിച്ചു.

 

പള്ളിയിലുള്ളവരൊക്കെ പറയുന്നത് കേട്ടതാണ്.

“അങ്ങനെ എല്ലാവരും പറയുന്നതെല്ലാം സത്യമാവണമെന്നില്ല.”

പക്ഷേ... നിങ്ങളുടെ വീട്, തോട്ടം, കാറുകൾ...കണ്ടാൽ അങ്ങനെ തോന്നും. സാറ ചുണ്ടിന്റെ വക്കിൽ ചെറിയൊരു പുഞ്ചിരിയോടെ തല തിരിച്ചു.

"തോന്നാം.”

ഫിലിപ്പ് വീണ്ടും കുറച്ചു നേരം മിണ്ടാതെ നിന്നു. പിന്നെ അല്പം മടിച്ചുകൊണ്ട് ചോദിച്ചു.

"അപ്പോൾ...ഇത്ര വലിയ വീട്ടിൽ ജോലിക്കാർ ഇല്ലാത്തത് എന്താ?”

ഈ തവണ സാറയുടെ ചിരി കുറച്ചു മന്ദമായി. അവൾ ജനലിന് പുറത്തേക്ക് നോക്കി.

"ഉണ്ടായിരുന്നു".

ഫിലിപ്പ് ഒന്ന് അവളെ നോക്കി. ഇപ്പോൾ ഇല്ലല്ലോ?

“കുറച്ചു മാസം മുമ്പ് വരെ ഉണ്ടായിരുന്നു,” സാറ പതുക്കെ പറഞ്ഞു.

പിന്നേ... അവൾ ചെറുതായി ചിരിച്ചു.

ചിരിയിൽ അല്പം വൈകൃതം ഉണ്ടായിരുന്നു.

“ഒരു ദിവസം അപ്പച്ചൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചു.”

 

'എന്ത് കാര്യങ്ങൾ?'

 

സാറ കുറച്ചു നിമിഷം വാക്ക് കിട്ടാതെ പോലെ നിന്നു.

“വീട്ടിൽ ജോലി ചെയ്തിരുന്ന ഒരു ചെക്കനും...കിച്ചണിൽ ഉണ്ടായിരുന്ന ഒരു ആയയും..."

അവൾ അവിടെ നിർത്തി.

ഫിലിപ്പിന് ആദ്യം കാര്യം പൂർണ്ണമായി മനസ്സിലായില്ല.

പിന്നെ പെട്ടെന്ന് അവന്റെ മുഖം മാറി.

“ഓ…”

 

സാറക്ക് ചിരി അടക്കാനായില്ല.

 

ഫിലിപ്പ് ഉടൻ റോഡിലേക്കു മാത്രം നോക്കി. അവന്റെ ചെവി വരെയും ചെറുതായി ചുവന്നത് സാറ ശ്രദ്ധിച്ചു.

 

നീ എന്തിനാ ഇങ്ങനെ നാണിക്കുന്നത്? അവൾ ചോദിച്ചു.

"ഞാൻ നാണിച്ചില്ല," ഫിലിപ്പ് ഉടൻ പറഞ്ഞു.

"കള്ളം".

"അല്ല സത്യമായിട്ടും"

 

അപ്പോൾ എന്റെ കണ്ണിലോട്ടു നോക്കി പറ. ഫിലിപ്പ് ഒരു നിമിഷം അവളെ നോക്കി.

അവളുടെ കണ്ണുകൾ നേരെ അവന്റെ കണ്ണുകളിലേക്കെത്തി.

അവൻ രണ്ടു സെക്കൻഡ് പോലും പിടിച്ചു നിൽക്കാനായില്ല.

വീണ്ടും റോഡിലേക്കു നോക്കി.

സാറ ചിരിച്ചു.

 

"കണ്ടോ?"

ഫിലിപ്പും അറിയാതെ ചെറുതായി ചിരിച്ചു.

 

പിന്നെ... ജോസഫ് ചേട്ടൻ പിടിച്ചോ?” ഫിലിപ്പ് ചോദിച്ചു.

 

"മ്മ് ,”

ഒരു രാത്രി തോട്ടത്തിന്റെ ഭാഗത്ത് ആരോ പോകുന്ന ശബ്ദം കേട്ടു. ആദ്യം കള്ളനാണെന്ന് വിചാരിച്ചു. അപ്പച്ചൻ ടോർച്ച് എടുത്ത് ഇറങ്ങി.

 

“പിന്നെ?”

പിന്നെ കള്ളന്മാരല്ലെന്ന് മനസ്സിലായി.

ഈ തവണ ഫിലിപ്പ് ചിരി അടക്കാനായില്ല.

സാറയും കൂടെ ചിരിച്ചു. ആ ചിരി കാറിനകത്തെ വായുവിനെ അല്പം കൂടി ലഘൂകരിച്ചു. അടുത്ത ദിവസം തന്നെ രണ്ടുപേരെയും പിരിച്ചു വിട്ടു, അവൾ തുടർന്നു.

അപ്പച്ചന് അച്ചടക്കത്തിൽ വിട്ടുവീഴ്ച്ച ഒന്നുമില്ല.

"ഹ്മ്മ്".

ആക്ച്വലി സാറ ചുണ്ടിൽ ചെറു പുഞ്ചിരിയോടെ പറഞ്ഞു, "പ്രേമിക്കുന്നതിനോട് അപ്പച്ചന് പ്രശ്നമില്ല".

 

ഫിലിപ്പ് പെട്ടെന്ന് അവളെ നോക്കി.

 

സാറക്കും താൻ പറഞ്ഞ വാക്ക് എങ്ങോട്ടാണ് പോയതെന്ന് മനസ്സിലായതും, അവൾ ഉടൻ തന്നെ ശരിയാക്കി.

അത്...ഇങ്ങനെ ഒളിച്ചിരുന്ന് വീട്ടിനകത്ത്, മോശപ്പെട്ട രീതിയിൽ... അങ്ങനെ ഒന്നും ഇഷ്ടമല്ല.

 

പക്ഷേ ആ വാക്ക് പ്രണയം രണ്ടുപേരുടെയും ഇടയിൽ വന്നതോടെ വായുവിൽ നാണം പടർന്നു. ആരും ഒന്നും പറഞ്ഞില്ല.

കുറച്ചു നേരം കഴിഞ്ഞ് ഫിലിപ്പ് പതുക്കെ ചോദിച്ചു.

"പക്ഷേ... ജോലിക്കാർ ഇല്ലാതെ...പേടിയില്ലേ?"

സാറ അവനെ നോക്കി.

“എന്തിന്?”

ഇത്ര വലിയ വീട്. ജോസഫ് ചേട്ടൻ പലപ്പോഴും പുറത്തായിരിക്കും. ജിനി ചെറുതാണ്. നീ...അന്നാമ്മച്ചി...ചില സമയങ്ങളിൽ വീട്ടിൽ ഒറ്റയ്ക്ക് ആകുമല്ലോ...

അവൻ വാക്കുകൾ സൂക്ഷിച്ചായിരുന്നു പറയുന്നത്.

 

"കള്ളന്മാരെ കുറിച്ച് പേടി തോന്നില്ലേ?”

ആ ചോദ്യം കേട്ടപ്പോൾ സാറയുടെ മുഖത്ത് ഒരു ചെറിയ ഗൗരവം വന്നു. പക്ഷേ അതിൽ പേടി ഇല്ലായിരുന്നു.

മറിച്ച്, ഒരു ഉറപ്പായിരുന്നു.

“ഇവിടെ ഞങ്ങൾ ഒറ്റക്കല്ല,”

അവൾ പറഞ്ഞു.

 

ഫിലിപ്പ് ശ്രദ്ധയോടെ കേട്ടു.

"ഈ പ്രദേശം പുറത്തുനിന്ന് നോക്കുമ്പോൾ ഒറ്റപ്പെട്ടതുപോലെ തോന്നും. പക്ഷേ...ഇവിടെ ഉള്ളവരൊക്കെ എന്തിനും ഒറ്റകെട്ടാണ്".

അവൾ ശബ്ദം കുറച്ചു മൃദുവാക്കി.

“ഇവിടെ ആരെങ്കിലും അന്യനായിട്ട് വന്ന് നിൽക്കുകയാണെങ്കിൽ...മിനിറ്റിനുള്ളിൽ എല്ലാവർക്കും അറിയാൻ പറ്റും".

ഫിലിപ്പ് ചിരിച്ചു.

അതെയോ?

"അതെ", സാറയും ചിരിച്ചു.

 

അടുത്തുള്ള ഓരോ വീടിലും ഉള്ളവർക്കും ഞങ്ങളെ അറിയാം. അപ്പച്ചനെയും അമ്മയെയും എല്ലാവർക്കും വല്ല്യ ഇഷ്ട്ടാ.

ഈ വീടിനെ അവർ സ്വന്തം പോലെ നോക്കും. അവൾ ചെറിയൊരു ഇടവേള എടുത്തു.

“രാത്രിയിൽ എവിടെയെങ്കിലും നായ കുരച്ചാൽ പോലും അടുത്ത വീട്ടുകാർ ആദ്യം വിളിക്കും.”

'അപ്പോ പേടിയില്ലേ'?

“ഇല്ല. ഈ സ്ഥലം തന്നെ നമ്മളെ കാത്തുരക്ഷിക്കുന്നുണ്ട്.”

ആ വാക്കുകൾ കേട്ടപ്പോൾ ഫിലിപ്പിന് എന്തുകൊണ്ടോ ആ വീടിനെ കുറിച്ചുള്ള ധാരണ മാറി.

 

അത് ഒരു വലിയ സമ്പന്നവീടെന്നതിലുപരി, മനുഷ്യരുടെ വിശ്വാസം ചുറ്റിപ്പറ്റിയ ഒരു വീട് പോലെ തോന്നി.

അവൾ പിന്നെ പതുക്കെ ചേർത്തു.

“പിന്നെ…”

ഫിലിപ്പ് ഒന്ന് അവളെ നോക്കി.

“ഇപ്പോൾ ഞങ്ങൾക്കു നീയുമുണ്ടല്ലോ.”

ആ വാക്ക് വളരെ ലളിതമായി പറഞ്ഞതായിരുന്നു. പക്ഷേ അത് ഫിലിപ്പിന്റെ ഉള്ളിൽ അത്ര ലളിതമായി വീണില്ല. അവന്റെ വിരലുകൾ സ്റ്റിയറിങ്ങിൽ ഒന്ന് മുറുകി.

 

ഞാനോ?

'അതെ' സാറ വളരെ സ്വാഭാവികമായി പറഞ്ഞു. ഇനി നീ ഇവിടെ ഉള്ള ആളല്ലേ. ഫിലിപ്പിന്റെ ശബ്ദം അല്പം താഴ്ന്നു.

"ഞാൻ...അങ്ങനെ..."

 

'എന്ത്‌'? സാറ ചോദിച്ചു"

 

"ഒന്നുമില്ല".

 

സാറ അവനെ കുറച്ചു നിമിഷം നോക്കി നിന്നു. ആ വാക്ക് അവന്റെ ഉള്ളിൽ എന്തോ തൊട്ടുപോയി എന്നത് അവൾക്ക് മനസ്സിലായി.

സത്യം തന്നെയാണ്, അവൾ വീണ്ടും മൃദുവായി പറഞ്ഞു. അമ്മയ്ക്കും ഒരു ആശ്വാസം. അപ്പച്ചനും. ജിനിക്ക് കളിയാക്കാൻ ഒരാൾ. പിന്നെ...അവൾ അവിടെ നിർത്തി.

 

"പിന്നെ"? ഫിലിപ്പ് ചോദിച്ചു.

 

സാറ ചെറിയൊരു ചിരിയോടെ ജനലിന് പുറത്തേക്ക് നോക്കി. "എനിക്കും.”

 

ഫിലിപ്പിന്റെ ശ്വാസം ഒരു നിമിഷം നിലച്ചുപോയ പോലെ തോന്നി.

എന്ത്?

'ഒന്നുമില്ല', സാറ ഈ തവണ അവന്റെ ഡയലോഗ് തിരിച്ചു കൊടുത്തു. അവൾ ചിരിച്ചു. പക്ഷേ ആ ചിരിക്ക് പിന്നിൽ ഒളിച്ചിരുന്നത് അവൻ മനസ്സിലാക്കാൻ തുടങ്ങിയിരുന്നു.

 

വീട് അടുത്തെത്തുമ്പോഴേക്കും മഴയുടെ ആദ്യ തുള്ളികൾ ഗ്ലാസിൽ വീഴാൻ തുടങ്ങി.

 

ആദ്യം ചെറുതായി.

 

പിന്നെ കുറച്ചു കൂടി.

 

 

 

“മഴ”

സാറ മൃദുവായി പറഞ്ഞു.

 

ഫിലിപ്പ് വൈപ്പർ ഓണാക്കി.

 

മഴയുടെ മണം കാറിനകത്തേക്ക് പതുക്കെ നിറഞ്ഞു.

 

സാറ ജനലിലൂടെ പുറത്തേക്ക് നോക്കി പറഞ്ഞു.

"എനിക്ക് മഴ ഒരുപാട് ഇഷ്ടമാണ്".

 

'എനിക്കും'. ഫിലിപ്പ് പറഞ്ഞു.

 

ഫിലിപ്പ് കുറച്ചു നിമിഷം ചിന്തിച്ചു.

 

“മഴ വരുമ്പോൾ…ലോകം അല്പം വേഗത കുറഞ്ഞ പോലെ തോന്നും.”

 

സാറ പതുക്കെ അവനെ നോക്കി.

'നീ ചിലപ്പോൾ വളരെ ആഴമുള്ള കാര്യങ്ങൾ പെട്ടെന്ന് പറയും'.

 

"ഞാൻ അങ്ങനെ ഒന്നും പറഞ്ഞില്ല"

 

'പറഞ്ഞു'.

 

അവൻ ചെറുതായി ചിരിച്ചു.

 

വീട് എത്തുന്നതിന് മുമ്പ് അവർ വഴിയിലെ ചെറിയ ചായക്കടയിൽ മഴ മാറാൻ ഒന്ന് നിർത്തി.

 

ചായ കുടിച്ചു തിരിച്ചു നടക്കുമ്പോൾ, സാറയുടെ കാൽ അല്പം വഴുതി.

 

അവൾ തെന്നിപ്പോകുന്നതിന് മുമ്പ് ഫിലിപ്പ് പെട്ടെന്ന് അവളെ പിടിച്ചു.

 

 

ഒരു നിമിഷം നിശബ്ദമായി.

 

അവന്റെ കൈപത്തി അവളുടെ മുലയിലാണ് അമർന്നത്.

 

സാറയുടെ ശരീരം ചെറുതായി അവന്റെ ഭാഗത്തേക്ക് ചായ്ന്നു.

 

അവൾ മുകളിലേക്ക് ചെരിഞ്ഞു നോക്കി. അവൻ താഴേക്കും. രണ്ടുപേരുടെയും മുഖങ്ങൾ വളരെ അടുത്തായി.

 

പെട്ടെന്ന് അവൻ ബോധം വീണ്ടെടുത്തു. കൈ പിൻവലിച്ചു. അവളെ നേരെ നിർത്തി.

അവളെ വീണ്ടും നോക്കി. അവന്റെ ഉള്ളിൽ ചെറിയ പേടി തോന്നി. പക്ഷേ അതിലും അപകടകരമായ മറ്റൊന്നുണ്ടായിരുന്നു. അവളെ വീഴാൻ വിടില്ലെന്ന ഉറപ്പ്.

സാറയുടെ ശ്വാസം അല്പം പിടഞ്ഞു.

ഒരു നിമിഷം.

 

“സോറി" ഫിലിപ്പ് കുറ്റബോധത്തോടെ പറഞ്ഞു.

 

എന്തിന്?

സാറ മൃദുവായി ചോദിച്ചു.

 

ഫിലിപ്പ് ഒന്ന് അമ്പരന്നു.

'ഞാൻ... പെട്ടെന്ന്..'

 

"ഞാൻ വീണില്ലല്ലോ", അവൾ പതുക്കെ പറഞ്ഞു. അവൻ ഒന്നും പറഞ്ഞില്ല.

 

അവളുടെ ചുണ്ടിന്റെ വക്കിൽ ചെറിയൊരു പുഞ്ചിരി ഉണ്ടായിരുന്നു.

“Because you caught me.”

 

ആ വാക്ക് ഫിലിപ്പിന്റെ ഹൃദയത്തിൽ ഒരാശ്വാസമുണ്ടാക്കി.

 

കാറിൽ തിരിച്ചു കയറിയ ശേഷം, അവർ വീട്ടിലേക്ക് എത്തിയപ്പോൾ

ആകാശം പൂർണ്ണമായി ഇരുണ്ടിരുന്നില്ല.

 

വൈകുന്നേരത്തിന്റെ നീല വെളിച്ചം മുറ്റത്ത് പടർന്നുനിന്നു.

 

വീടിന്റെ പഴയ കോൺക്രീറ്റ് പുറംപടികൾ ആ വെളിച്ചത്തിൽ അല്പം നനഞ്ഞ് തിളങ്ങുകയായിരുന്നു.

 

വീട് മോഡേൺ ആയിരുന്നില്ല. പഴയ സമ്പന്ന കുടുംബങ്ങളുടെ ഭംഗിയുള്ള, ഉറച്ച കോൺക്രീറ്റ് സ്റ്റൈൽ.

വലിയ വരാന്ത. കട്ടിയുള്ള മതിലുകൾ. പുറത്തുനിന്ന് മുകളിലേക്കുയരുന്ന വീതിയുള്ള കോൺക്രീറ്റ് സ്റ്റൈർകേസ്.

 

പടികളുടെ വക്കുകളിൽ അല്പം പച്ചപ്പു പിടിച്ച പഴക്കത്തിന്റെ അടയാളം.

 

മുകളിലെ നിലയിലെ മുറികളിലേക്ക് ആ കോണിപ്പടി വഴി നേരെ കയറാം.

 

ഒരു വശം സാറയുടെ മുറി. അതിന് ചേർന്ന് കുറച്ചു മാറി ജിനിയുടെ മുറി.

 

ആ പുറംപടികൾക്ക് ഒരു പ്രത്യേകമായ പഴയ സൗന്ദര്യമുണ്ടായിരുന്നു.

 

ഫിലിപ്പ് ആദ്യ ദിവസം കണ്ടപ്പോഴേ അത് ശ്രദ്ധിച്ചിരുന്നു. ഇന്ന് വീണ്ടും നോക്കുമ്പോൾ, അവൻ സ്വാഭാവികമായി മുകളിലെ ആ ജനൽ ഓർത്തു.

സാറ അവന്റെ നോട്ടം എവിടേക്കാണെന്ന് മനസ്സിലാക്കി.

 

“അത് എന്റെ റൂമിന്റെ സൈഡിലെ കോണിപ്പടിയാണ്,” അവൾ പറഞ്ഞു.

 

ഫിലിപ്പ് തിരിഞ്ഞു നോക്കി.

'പുറത്ത് നിന്ന് കയറാമല്ലോ'?

 

"അതെ. പഴയ സ്റ്റൈൽ വീടാണ്. അപ്പച്ചൻ ഒന്നും മാറ്റാൻ സമ്മതിക്കാറില്ല. വീടിന്റെ ആത്മാവ് പോകും എന്നാണ് പറയുന്നത്".

 

ഫിലിപ്പ് ചിരിച്ചു. 'നല്ലതാണ്'.

 

'നിനക്ക് ഇഷ്ടമായോ?'

 

'പിന്നേ...സിനിമയിൽ കാണുന്ന പഴയ വീടുപോലെ'.

 

സാറ അവനെ നോക്കി ചിരിച്ചു.

അപ്പോ നമ്മുടെ വീട് നിനക്ക് ഫസ്റ്റ് ഡേ തന്നെ ഇമ്പ്രഷൻ ഉണ്ടാക്കിയല്ലോ?

 

ഫിലിപ്പ് ഒന്ന് നാണത്തോടെ ചിരിച്ചു.

 

“വീട് മാത്രമല്ല..”

അവന്റെ വായിൽ നിന്ന് ആ വാക്ക് അറിഞ്ഞില്ലാതെ പുറത്തുവന്നു.

 

രണ്ടുപേരും ഒരു നിമിഷം നിശ്ചലമായി.

 

സാറക്ക് അവൻ പറഞ്ഞതിന്റെ അർത്ഥം മനസ്സിലായി, പതുക്കെ അവനെ നോക്കി.

 

ഫിലിപ്പ് പെട്ടെന്ന് കണ്ണ് മാറ്റി.

'ഞാൻ...അതായത്...ആ Atmosphere...'

സാറ ചിരി അടക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ ഹൃദയം ഇതിനകം വേഗത്തിൽ മിടിക്കാൻ തുടങ്ങിയിരുന്നു.

 

"ഹ്മ്മ്.."

അവൾ പതുക്കെ പറഞ്ഞു.

 

ആ ചെറിയ മറുപടിക്കുള്ളിൽ അവൾ കേട്ടതും, മനസ്സിലാക്കിയതും, ഒളിപ്പിച്ചതും എല്ലാം ഉണ്ടായിരുന്നു.

 

 

മുറ്റത്ത് ഇറങ്ങി നിൽക്കുമ്പോൾ, സാറ കാർ വാതിൽ അടയ്ക്കുന്നതിനുമുമ്പ് വീണ്ടും അവനെ നോക്കി.

 

“ഫിലിപ്പേ... "

 

'എന്തേ?'

 

!ഇന്ന്...നൈസ് ആയിരുന്നു"

 

“എനിക്കും,” അവൻ ഉടൻ പറഞ്ഞു.

 

സാറയുടെ മുഖത്ത് ഒരു ചെറിയ സന്തോഷം തെളിഞ്ഞു.

 

"വീണ്ടും മഴ വന്നാൽ...അവൾ വാചകം പൂർത്തിയാക്കാതെ നിർത്തി"

 

ഫിലിപ്പ് ഒന്ന് അടുത്ത് നോക്കി.

ഏഹ്?

 

വീണ്ടും ചായക്കടയിൽ നിർത്താമല്ലോ, അവൾ പതുക്കെ പറഞ്ഞു.

 

ഫിലിപ്പിന്റെ ചുണ്ടിന്റെ വക്കിൽ ഒരു മൃദുവായ പുഞ്ചിരി വിരിഞ്ഞു.

 

"വേണ്ടി വന്നാൽ..വീണ്ടും മഴയെ വരുത്താം, അല്ലേ?" സാറ പറഞ്ഞു.

 

 

അവരുടെ കണ്ണുകൾ വീണ്ടും ഉടക്കി.

ആ നിമിഷം വളരെ ചെറുതായിരുന്നു.

 

പക്ഷേ രണ്ടുപേരുടെയും മനസ്സിൽ അത് അത്ര ചെറുതായിരുന്നില്ല.

 

 

ആ രാത്രി ഔട്ട് ഹൗസിലേക്ക് തിരിച്ചു നടന്നപ്പോൾ, ഫിലിപ്പ് അറിയാതെ ഒരു പ്രാവശ്യം മുകളിലേക്ക് നോക്കി.

 

Chapter navigation

Jump between chapter pages, move to the next update, or return to the story hub.

Up Next

Keep the reading flow going with the next chapter lined up and ready.

ദൂരങ്ങളിലേക്ക് 5🍃

Continue directly into the next chapter of ദൂരങ്ങളിലേക്ക് 🍃[പട്ടം] without going back to the story hub.

Continue to Next Chapter